Featured Post

Wednesday, December 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 33


click for english google translation


പുളിക്കുന്ന മുന്തിരി

ജീവിതത്തിൽ ഒരിക്കലെങ്കിലും തത്വചിന്തകരാവാത്തവർ ആരും തന്നെ ഉണ്ടാവാനിടയില്ല. പിടികിട്ടായ്മകളെപ്പറ്റി അഭിപ്രായപ്രകടനം നടത്താനുള്ള ത്വര അത്രക്കും പ്രബലമാണ് നാം എല്ലാവരിലും. ജീവിതത്തെക്കുറിച്ച്, ജനനവും മരണവും അതിനിടയിലുള്ള നിസ്സഹായതകളൂം ഒക്കെ ചേർന്നുള്ള ജീവിതമെന്ന മഹാപ്രതിഭാസത്തെക്കുറിച്ച്, ഒരു അഭിപ്രായമെങ്കിലും പറയാതെ, ഒരു ഉപസംഹാരവാക്യമെങ്കിലും ഉരുവിടാതെ ആരുടേയും ജീവിതത്തിലെ ഒരാഴ്ചയും കടന്നുപോകുന്നില്ല. നാം പറഞ്ഞു പോകുന്ന ഏതൊരു അഭിപ്രായവും തൊട്ടടുത്ത നിമിഷം നാം മാറ്റിയിട്ടുണ്ടാകും, ബുദ്ധിയുണ്ടെങ്കിൽ! (ഇനി കുറേക്കൂടി ബുദ്ധിയുണ്ടെങ്കിലോ, അപ്പോൾ പിന്നെ മുൻകൂട്ടിയുള്ള അഭിപ്രായങ്ങൾ തീരെ ഉണ്ടാവില്ലത്രേ!). എന്നിട്ടും വാക്കുമാറാതെ പിടിച്ചുനില്ക്കാനായുള്ള തത്രപ്പാട് കുറച്ചൊന്നുമല്ല. അഥവാ അഭിപ്രായം മാറ്റിയേ തീരൂ എന്ന് വന്നാൽ, ആ സാഹചര്യത്തെ തനിക്കനുകൂലമാകും വിധം വ്യാഖ്യാനിച്ച് വ്യഖ്യാനിച്ച്‌ ഒരു വഴിക്കാകും. ഇതൊന്നും കേൾക്കാൻ തയ്യാറായി ആരുമില്ലെങ്കിൽ പോലും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ച് വശം കെടും.

ആരുടെയെങ്കിലും ഒരു മരണവാർത്ത എത്തിയാൽ മതി, നൊടിയിടയിൽ നാം 'സർവ്വസംഗ പരിത്യാഗിയും' 'വൈരാഗി'യുമൊക്കെയായി മാറും. 'ജീവിതം ഇത്രയേയുള്ളൂ' എന്നൊരു കമന്റും. അതോടെ നാം പക്വതയുടെ ഏതൊക്കെയോ ഔന്നത്യങ്ങളിലേക്ക് യോഗ്യരാവുകയായി. ഇത്തരം ഒരു പ്രവണതയുടെ ഭാഗമായാണ്, 'ദാർശനിക' പ്രസ്താവങ്ങളുള്ള രചനകൾക്ക് (പഴയകാല സിനിമ പാട്ടുകളാണ് മികച്ച ഉദാഹരണം) ജനപ്രീതി കൈവരുന്നത്. 


നിസ്സാരങ്ങളായ (നിസ്സാരങ്ങളല്ലാത്തവയും) നിത്യാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ മൊത്തത്തിൽ ഉപസംഹരിക്കാനുള്ള ത്വര നമ്മിലെ ധൃതിയുടേതാണ്; ഇല്ലാത്ത പ്രാധാന്യം ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള മനസ്സിന്റെ വെപ്രാളത്തിന്റേതാണ്. ഓരോ സന്ദർഭത്തിലും കൂടിക്കലർന്നു കിടക്കുന്ന സംഗതികൾ നമ്മുടെ പരിചിത യുക്തികൾക്കും നമ്മുടെ ആഗ്രഹങ്ങൾക്കും വഴങ്ങുന്നതായിരിക്കില്ല മിക്കപ്പോഴും. അവയെ നമ്മുടെ (മനസ്സിന്റെ) വരുതിക്കകത്താക്കാനുള്ള ഉദ്വേഗമാവാം നമ്മെ ഒരു conclusion-നിലേക്കു തള്ളി വിടുന്നത്. മാത്രവുമല്ല, തെറ്റായാലും ശരിയായാലും conclude ചെയ്യപ്പെട്ട ഒരു സന്ദർഭത്തെപ്രതി നാം ബോധവാന്മാരായി തുടരേണ്ടതില്ലല്ലോ; ആ പണി കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതുപോലെ. പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുന്നത് തെറ്റായ കാരണങ്ങളിൽ നിന്നുമാണുതാനും.  

അഹന്ത - unnecessary neurological malfunctions or pop - up malware എന്നേ ഉദ്ദേശിക്കുന്നുള്ളൂ- യാണ് അനിശ്ചിതമായതിനെ സുനിശ്ചിതമാക്കാൻ പ്രേരിപ്പിക്കുന്നതും സുനിശ്ചിതവും നിസ്സാരവുമായതിനെ പിടികിട്ടാത്തതും സങ്കീർണ്ണവുമായി അവതരിപ്പിക്കുന്നതും.


അഹന്തയേയും അഭിപ്രായത്തിന്മേലുള്ള അള്ളിപ്പിടുത്തത്തേയുമെല്ലാം പരാമർശിക്കുന്ന ഒരു ഈസോപ്പുകഥയുണ്ട് - പുളിക്കുന്ന മുന്തിരിയുടെ കഥ. 


മുന്തിരി പഴുത്തു നില്ക്കുന്നതു കണ്ടപ്പോൾ കുറുക്കനൊരു മോഹം, അതൊന്ന് പറിച്ചു തിന്നണമെന്ന്. അവൻ ചാടി നോക്കി. എത്തുന്നില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുമ്പോഴുണ്ട്, കാട്ടുമൊന്തയിൽ പതുങ്ങിയിരുന്ന മുയലിന്റെ ഒരു കുനുഷ്ട് ചോദ്യം, 'എന്തു പറ്റി ചേട്ടാ?'. കുറുക്കൻ പറഞ്ഞു,'ഓ, ആർക്കു വേണം ഈ പുളിക്കുന്ന മുന്തിരി?'

ഒരു പക്ഷേ, ഈസോപ്പിന്റെയും പഞ്ചതന്ത്രം കഥകളുടേയും കാലഘട്ടത്തിൽ മനുഷ്യന്റെ ഗർവ്വും പൊങ്ങച്ചങ്ങളുമെല്ലാം ഇപ്പോഴുള്ളത്ര  സങ്കീർണ്ണമായിരുന്നിരിക്കില്ല. പൊങ്ങച്ചങ്ങളിൽ പോലും നിഷ്കളങ്കതയുടെ ഒളിവെട്ടങ്ങൾ അവിടവിടെ തങ്ങി നിന്നിട്ടുണ്ടാകാം. തന്റെ അഹന്തകളെ ഒളിപ്പിക്കുന്നതിലും, അവയെ വിനയം, എളിമ, സൗഹൃദം, സഹായം, കാരുണ്യം എന്നീ പേരുകളിൽ പുറത്തെടുക്കുന്നതിലും ഇന്ന് നാം പക്ഷേ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. ഇവിടെയാണ് കാലാനുസൃതമായി ഓഷോ പുതുക്കിപ്പണിഞ്ഞ അതേ കഥ, കൂടുതൽ മനോഹരവും ആനുകാലികവും മൂർച്ചയേറിയതുമാവുന്നത്. ഓഷോയുടെ അഭിപ്രായത്തിൽ ഈസോപ്പ് പറഞ്ഞ കഥ പകുതിയേ ആവുന്നുള്ളൂ. മാത്രവുമല്ല മനുഷ്യന്റെ ഈഗോ അത്രയെളുപ്പം പിടിതരുന്നതുമല്ലത്രേ. 


ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഓഷോ പൂർത്തിയാക്കിയ ആ കഥ ഇങ്ങനെയാണ്:

“കുറുക്കൻ വീണ്ടും വീണ്ടും ചാടി നോക്കി. മുന്തിരിക്കുലയിലേക്ക് കയ്യെത്തുന്നില്ല. ഒരു ഒന്നൊന്നര ഇഞ്ച് കൂടി ഉയരമുണ്ടായിരുന്നെങ്കിൽ സംഗതി നടക്കുമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം? എങ്ങനെയാണ് ഈ മുന്തിരിക്കുല കൈക്കലാക്കുക എന്നാലോചിച്ച് നടക്കുമ്പോഴായിരുന്നു മുയൽ മുന്നിൽ വന്നു പെട്ടത്. 

മുയലിനു സ്വതേയുള്ള ഒരു പരിഹാസച്ചിരിയുണ്ട്‌. മുയൽ ചോദിച്ചു,' എന്ത് പറ്റി ചേട്ടാ? മുന്തിരി കയ്യെത്തുന്നില്ലേ?'

'ഓ, അത് പുളിക്കുന്ന മുന്തിരിയാണന്നേ. ആർക്കുവേണം ഇതൊക്കെ?', കുറുക്കൻ പറഞ്ഞു.


അവന്റെ മനസ്സിൽ പക്ഷേ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എങ്ങനേയും ആ മുന്തിരി കൈക്കലാക്കണം. ഉപായങ്ങളാലോചിച്ച് നടക്കുന്നതിനിടയിലാണ് വനാതിർത്തി അവസാനിക്കുന്നേടത്ത് ഒരു ജിംനേഷ്യം സെന്ററിന്റെ ബോർഡ് കണ്ടത്. 'ശരീരപുഷ്ടിക്കും ഉയരവും വണ്ണവും കൂട്ടുന്നതിനും - ജിംനേഷ്യത്തിലേക്ക് സ്വാഗതം.' കൈകളുയർത്തി രണ്ടു കാലിൽ മസിൽ വീർപ്പിച്ചു നില്ക്കുന്ന ഒരു കുറുക്കൻ, ബോർഡിൽ നിന്നും അവനെ നോക്കി പുഞ്ചിരിച്ചു. അവൻ നേരെ അകത്തേക്ക് കയറിച്ചെന്നു. 

'കഷ്ടി ഒരു ഒന്നര ഇഞ്ച് ഉയരം കൂട്ടാൻ സാധിക്കുമോ?', കുറുക്കൻ ചോദിച്ചു.

"അതിനെന്താണ്? അതൊക്കെ എളുപ്പമല്ലേ. ഒരു നാല് ദിവസം പണിയെടുത്താൽ ഒന്നരയല്ല, രണ്ടിഞ്ചും അതിലധികവും കൂട്ടാം. മാത്രവുമല്ല, ശക്തിയുമുണ്ടാകും", ജിംനേഷ്യം സെന്ററിന്റെ ഉടമ പറഞ്ഞു.


കുറുക്കൻ നാലഞ്ചു ദിവസം രാപ്പകൽ എക്സർസൈസ് ചെയ്തു. ഉയരം കൂടിയെന്ന് കണ്ടപ്പോൾ ഒരൊറ്റ പോക്ക് പോയി കാട്ടിലേക്ക്. നേരെ ചെന്ന് മുന്തിരിക്കുലയുടെ നേരെ ഒരൊറ്റ ചാട്ടം. ആദ്യ ചട്ടത്തിൽത്തന്നെ മുന്തിരി കൈയിൽ! ആർത്തിയോടെ മുന്തിരിയെടുത്തു വായിലിട്ടപ്പോഴുണ്ട്, മുന്തിരിക്ക് വല്ലാത്ത പുളി!

കുറുക്കൻ മുന്തിരി ചാടിപ്പറിക്കുന്നതു കാണാൻ കുറേ മൃഗങ്ങൾ ചുറ്റും കൂടി നിന്നിരുന്നു. തന്റെ പുളിച്ച മുഖം മറച്ചുവെച്ചുകൊണ്ട് കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു,'ഞാൻ ആദ്യം വിചാരിച്ചത് ഈ മുന്തിരിക്ക് വല്ലാത്ത പുളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്തൊരു മധുരമാണ് ഈ മുന്തിരിക്ക്!' “


ജീവിതത്തെ സത്യസന്ധമായി സമീപിക്കാനും അനുഭവിക്കാനും നമ്മുടെ അഹന്ത നമ്മെ ഒരിക്കലും അനുവദിക്കില്ല. പുളിയെ പുളിയെന്നു സ്വീകരിക്കാനും മധുരത്തെ മധുരമെന്നു ആസ്വദിക്കാനും നമ്മുടെ മുൻവിധികൾ, നമ്മുടെ അഭിപ്രായ ശാഠ്യങ്ങൾ, നമ്മെ സമ്മതിക്കില്ല. സമൂഹത്തിൽ ഉണ്ടെന്നു വിചാരിക്കുന്ന പ്രതിച്ഛായ, സകലതിനേയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച്‌ അവതരിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രതിച്ഛായയെ പ്രതി ജീവിച്ചുപോരുമ്പോൾ, ജീവിതം ഏറിയാൽ എരിവോ പുളിയോ മധുരമോ നിറഞ്ഞതു മാത്രമേ ആകൂ; വെറും ഒരു ബേക്കറി ഉത്പന്നത്തിന്റെ നിലവാരം. ജീവിതത്തിന് അതിനേക്കാൾ മൂല്യമുണ്ടെന്ന് അറിയണമെങ്കിൽ അത് സത്യസന്ധമായി (തന്നോടു തന്നെ) ജീവിച്ചുതന്നെയാകണം. അത് കേവലം രസമുകുളങ്ങളിലോ ചടുലവാക്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അപ്പൊഴേ മനസ്സിലാവൂ. സാർത്ഥകമായ ഒരു ജീവിതം എന്നാൽ അവസാനമായി എത്തിച്ചേരുന്ന ഏതെങ്കിലും ഒരു രസബിന്ധുവല്ല; മുൻകൂട്ടി എത്തിച്ചേരുന്ന ഒരു ഉപസംഹാരവുമല്ല, നമ്മുടെയോ ചുറ്റുമുള്ളവരുടേയോ ഏതെങ്കിലും അഭിപ്രായവുമല്ല. ഒരോ നിമിഷവും ഉത്തരവാദിത്തത്തോടെ, അർത്ഥപൂർണ്ണമായി - meaningful - നിറവേറ്റേണ്ടുന്ന ചുവടുവെപ്പുകളാണ്, the very 'amness'.

നമുക്കകത്ത് അഭിപ്രായങ്ങളും ഉപസംഹാരങ്ങളും മുൻവിധികളും  ഉരുത്തിരിയുന്ന നിമിഷങ്ങളെ സൗമ്യമായി നിരീക്ഷിച്ചുനോക്കുക; അവയെ തിരുത്തേണ്ടിവരുമ്പോൾ നമുക്കകത്ത് സംഭവിക്കുന്ന സമ്മർദ്ദങ്ങളേയും. അസാധാരണമായ ഒരു ലാളിത്യവും വിശ്രാന്തിയും പൊടുന്നനെയെന്നോണം നമ്മെ വലയം ചെയ്യുന്നത് കാണാം; കടുത്ത പനി വന്ന് പൊടുന്നനെ ഒഴിഞ്ഞുപോകുന്നതുപോലെ. ഒരുപക്ഷേ, ഉണർവിലേക്കുള്ള പടവുകളിൽ ഒന്നാമത്തേതാകുമത്.


                                    




                                                        







Thursday, December 15, 2022

ഉണർവിലേക്കുള്ള പടവുകൾ - 34




ആദ്യമേ ഉടഞ്ഞ കപ്പ്

ഒരു തായ് ചി ഗുരു പറഞ്ഞ ഒരു വാക്യം ഈയിടെ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു - 'the glass is already broken'. അദ്ദേഹത്തിനോട് ചോദിക്കപ്പെട്ട ചോദ്യം ഇതാണ്: "സകലതും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സന്തോഷം എങ്ങനെയുണ്ടാവാനാണ്? വേർപാടും ദുഃഖവുമെല്ലാം, ഈ ലോകത്തേക്ക് വരുന്നതോടെ നമുക്കൊപ്പം കൂടുന്നു. സംഗതികളൊന്നുംതന്നെ നാം ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത് എന്ന് കാണുമ്പോൾ, നമുക്കെങ്ങനെ സുരക്ഷിതത്വം കണ്ടെത്താനാവും?” 

രാവിലത്തെ ചായ കുടിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ കയ്യിലെ ചില്ലുകോപ്പ  ഉയർത്തിക്കാണിച്ചുകൊണ്ട്, ചോദ്യം ഉന്നയിച്ച വ്യക്തിയോട് സ്നേഹപൂർവ്വം പറഞ്ഞു,"ഈ ചായക്കോപ്പ കണ്ടോ? എന്നെ സംബന്ധിച്ച് ഇത് ആദ്യമേ ഉടഞ്ഞതാണ്, already broken ". അദ്ദേഹം തുടർന്നു, "കാണാൻ ചന്തമുള്ള കപ്പാണിത്. ഞാൻ ഇതിൽ നിന്നുമാണ് കുടിക്കുന്നത്. എനിക്ക് കുടിക്കാനുള്ള പാനീയങ്ങൾ അത് നല്ലവണ്ണം ഉൾക്കൊള്ളുന്നു. ചിലപ്പോഴെല്ലാം ഇതിന്മേൽ സൂര്യപ്രകാശം വന്നു വീഴുമ്പോൾ, മനോഹരമായ മഴവിൽ ചിത്രങ്ങൾ ഉണ്ടായിവരുന്നു. ഇതിന്മേൽ വിരലുകളെക്കൊണ്ട് താളം പിടിക്കുമ്പോൾ, ദാ, നല്ല സ്വരങ്ങൾ ഉതിർന്നുവീഴുന്നു. എന്നാൽ, കാറ്റ് വന്ന്, ഷെൽഫിൽ നിന്നും അതിനെ തട്ടി താഴെയിടുമ്പോൾ, അല്ലെങ്കിൽ അബദ്ധത്തിൽ എന്റെ കൈ തട്ടി അത് നിലത്തു വീണുടയുമ്പോൾ, ഞാൻ പറയും,'അതെ, അതുതന്നെ' "

“ഈ ചില്ലു കപ്പ് ആദ്യമേ ഉടഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ ”, അദ്ദേഹം തുടർന്നു, "പിന്നീട് അതിനോടുത്തുള്ള ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെനിക്ക്. ഓരോ നിമിഷവും മറ്റൊന്നിനും ഇടയില്ലാത്ത വിധം സമൃദ്ധമായിരിക്കും, സമഗ്രമായിരിക്കും, പരിശുദ്ധമായിരിക്കും”.


ജീവിത നിഷേധിയായ ഒരു സമീപനമല്ല 'the glass is already broken' എന്നത്. അശുഭാപ്തിവിശ്വാസവുമല്ല. തികച്ചും സത്യസന്ധമായ ഒരു ഓർത്തെടുക്കൽ മാത്രമാണത്, a deep remembering. ഏറെ ആഴത്തിലുള്ള തിരിച്ചറിവ്. A deeper and wider perception of life. തീർച്ചയായും, നമുക്ക് ജീവിക്കാൻ സാധിക്കുക, കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്ന ഇത്തിരിപ്പോന്ന ഒരു കളിത്തട്ടിലാണ്. അതാണ് നമ്മുടെ വർത്തമാനം, the working desktop of daily life. 

കടന്നുപോകുന്ന ഒരു ഘോഷയാത്രയെ, തുറന്നിട്ട ഒരു ജനൽപാളിയിലൂടെ നോക്കിക്കാണുകയാണ് നാം. ജനൽപാളിക്ക് മുന്നിൽ നാം കാണുന്നത് കൊട്ടും കുരവയും ഉല്ലാസവുമാണ്. അല്ലെങ്കിൽ, ഒരു ശവഘോഷയാത്രയിലേതുപോലെ മൂക മുഖങ്ങളും മന്ത്രോച്ചാരണങ്ങളും. നമുക്കറിയാം ആ ഘോഷയാത്ര അല്പനേരം കഴിഞ്ഞാൽ ഓരോരുത്തരായി പിരിഞ്ഞുപോകുമെന്ന്. നമുക്കറിയാം ആദ്യമേ അത് വ്യക്തികൾ മാത്രമാണെന്ന്. സവിശേഷമായ രീതിയിൽ അവർ ഒന്ന് ചേരുമ്പോൾ അതിനു താല്ക്കാലികമായ ഒരു അർത്ഥം കൈവരിക മാത്രമാണ്; കാലിഡോസ്കോപ്പിലെ ചിത്രചാതുരി പോലെ. ആ ഘോഷയാത്ര വ്യക്തികളായി പിരിഞ്ഞു പോകുമ്പോൾ നാം ആശ്ചര്യപ്പെടുന്നില്ല. പിരിഞ്ഞുപോകുമെന്ന് അറിയാമെങ്കിലും ആ ഘോഷയാത്രയെ നമുക്ക് ആസ്വദിക്കാനാവുന്നുണ്ട്. സത്യത്തിൽ, താല്ക്കാലികമായ ഒരു ഒത്തുച്ചേരലാണ് എന്ന് അറിയുന്നതുകൊണ്ടാണ് നാം അതിനെ സവിശേഷമായി ആസ്വദിക്കുന്നത്. 

കണ്ണുകളെക്കൊണ്ട് കാണുന്നത് ജനൽപ്പാളിയിലൂടെയുള്ള ഒരു ചെറിയ ദൃശ്യമാണെങ്കിലും ആ ദൃശ്യത്തിന്റെ ഇടത്തും വലത്തും, അതിനു മുൻപും അതിനു ശേഷവും എന്തായിരിക്കുമെന്ന് ധാരണയുണ്ടാവുകയാണെങ്കിൽ, ആ ദൃശ്യത്തിനോടുള്ള നമ്മുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കും. ദൃശ്യങ്ങളോടും ശബ്ദങ്ങളോടും മറ്റ് ഇന്ദ്രിയചോദനകളോടുമുള്ള നിരന്തരമായ പ്രതികരണങ്ങളെയാണ് മൊത്തമായെടുത്ത് നാം ജീവിതമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിനജീവിതത്തിലെ ഒരു നിസ്സാര പ്രതികരണം പോലും ശീലത്തിൽക്കവിഞ്ഞ ഗഹനതയാവശ്യപ്പെടുന്നുണ്ട്. 


  
The first X-ray image,
“Hand mit Ringen” by Wilhelm Conrad Roentgen, 1895.
WELLCOME LIBRARY, LONDONCC BY 4.0
വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ചത് അത്തരം ഗഹനമായ ഒരു നിമിഷമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1895 നവംബർ 8 ന്. ജെർമൻകാരനായിരുന്ന വിൽഹെം കോൺറാഡ് റോന്റ്‌ജെൻ എക്സ്-റേ കണ്ടെത്തിയ നിമിഷം. തന്റെ ഭാര്യയുടെ സുന്ദരമായ കൈത്തലം, എല്ലിൻ കഷ്ണങ്ങൾ തൊട്ടുതൊടാതെ വെച്ചുണ്ടാക്കിയ, പുല്ലുമാന്തിപോലുള്ള ഒരു അവയവമാണെന്ന് അദ്ദേഹം തന്റെ എക്സ്-റേ ഫിലിമിൽ നിന്നും തിരിച്ചറിഞ്ഞു (ഒരു വിരലിൽ താൻ പ്രേമപൂർവ്വം അണിയിച്ച വിവാഹമോതിരത്തിന്റെ നിഴൽ പോലുമുണ്ടായിരുന്നു!). വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് അത് വിപ്ലവകരമായ ഒരു മുഹൂർത്തമായിരുന്നെങ്കിലും, റോന്റ്‌ജെന്റെ ജീവിതകാഴ്ചപ്പാടുകളിൽ അതെത്ര അവഗാഹമുണ്ടാക്കി എന്നറിയില്ല. എന്നന്നേക്കുമായെന്നോണം നാം ഏറെ പണിപ്പെട്ട് പരിപാലിച്ചുകൊണ്ടുവരുന്ന നമ്മുടെ ഈ ശരീരം 'already broken' ആയിട്ടുള്ള (വേറിട്ട പോത്തിനെപ്പോലെ) ഒരു എല്ലിൻ കൂടാണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്. 'remembering' എന്ന X-RAY കടത്തിവിടണമെന്നു മാത്രം. അത് ഇനിയും നാം കാണാത്ത വിധം 'already broken' ആണ് താനും. ആദ്യമേ ഉടഞ്ഞുപൊടിഞ്ഞിരിക്കുന്ന അവസ്ഥയിലേക്ക് ഈ ശരീരം തിരിച്ചുപോകുമ്പോൾ, അത് ആദ്യമേ മനസ്സിലാക്കിയിട്ടുള്ള ഒരാളിൽ അത്രയൊന്നും വെപ്രാളമോ അതിശയമോ ഉണ്ടാകാനിടയില്ല. കാലാവധി തീർന്ന ഒരു കെട്ടിടത്തിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, എൻജിനീയറിങ് ധാരണയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ആ കെട്ടിടം 'ആദ്യമേ തകർന്നതാണ്'. പിന്നീട് 'ആ കെട്ടിടം തകർന്നുവീണു' എന്ന് കേൾക്കുമ്പോൾ അയാളിൽ ആശ്ചര്യം തോന്നാനിടയില്ലല്ലോ.

Wilhelm Conrad Roentgen
ഒരു രസതന്ത്രജ്ഞൻ, ചുരുങ്ങിയ പക്ഷം അയാളുടെ ലബോറട്ടറിയിലെങ്കിലും, പദാർത്ഥങ്ങളെ കാണുന്നത് നാം കാണുന്നത് പോലെയായിരിക്കില്ല. ഒരു ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന രോഗിയെ കാണുന്നത് നാം കാണുന്ന കണ്ണുകളെക്കൊണ്ടായിരിക്കില്ല. അയാൾ പക്ഷേ മറ്റു സന്ദർഭങ്ങളിൽ വ്യക്‌തികളോട് ഇടപഴകുന്നത് സാധാരണപോലെയാകും. ഒരു റോഡിലൂടെ ആദ്യമായി ഡ്രൈവ് ചെയ്യുന്നയാൾ, ഒരു പക്ഷേ റോഡിന്റെ സൗകുമാര്യതയിലും വഴിയോരകാഴ്ചകളിലും മുഴുകിയിരിക്കുമ്പോൾ, ആ റോഡിന്റെ മുന്നോട്ടുള്ള സ്ഥിതിയെപ്പറ്റി ധാരണയുള്ള പരിചിതനായ ഒരു ഡ്രൈവർ ആ വഴി തെരഞ്ഞെടുത്തേക്കില്ല, അയാളറിയുന്നു ആ റോഡ് 'already broken' ആണെന്ന്.

വൈരാഗികളായിട്ടുള്ളവർ 'ഏദൻ മാംസ വസാദി' വിചാരം ചെയ്യുന്നത് എന്തിനെയെങ്കിലും അടിച്ചമർത്താൻ വേണ്ടിയല്ല, 'already broken' ആണെന്ന് ഓർമ്മിക്കുക മാത്രമാണ്. ബുദ്ധൻ തന്റെ ശിഷ്യന്മാരെ ശ്മശാനത്തിലേക്കയക്കാറുണ്ടായിരുന്നുവത്രെ. ബുദ്ധൻ ഉദ്ദേശിച്ചിട്ടുണ്ടാവുക ഇതു തന്നെയാകണം, അഭിനിവേശം കാണിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരം 'already broken' ആയിട്ടുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അവസരമാവട്ടെ എന്ന്. 



എന്നാൽ ഈ സമീപനം ഒരു തരം ഓടിയൊളിക്കലിലേക്കും (escapism), ജീവിത നിഷേധത്തിലേക്കും പലപ്പോഴും വഴുതിപ്പോകുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത് പക്ഷേ. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം വേണ്ട വിധത്തിലല്ല ആ ഉൾക്കാഴ്ച സംഭവിച്ചിട്ടുള്ളതെന്നാണ്. 'ഇങ്ങനെയാണെങ്കിൽ പിന്നെ ഒന്നും വേണ്ട' എന്ന രീതിയിലുള്ള ബാലിശമായ പ്രതിഷേധമാണ് അത്തരം 'so called' വൈരാഗികളിൽ സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഉണർന്നുവരേണ്ടത് ഓരോ നിമിഷവും അതീവ മൂല്യവത്താണ് എന്നറിഞ്ഞുകൊണ്ടുള്ള സ്നേഹവും ജാഗ്രതയും ഉണർവുമാണ്. അതിനെയാണ് ജീവിതാഘോഷമെന്നറിയേണ്ടത്. ജീവിതമെന്നതിന് മറ്റെന്തെങ്കിലും അർത്ഥം നാം കല്പിക്കുന്നുണ്ടെങ്കിൽ, അത് യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കലാണ്, ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടൽ. 'already broken' എന്നറിയുന്നവർക്ക് 'ജീവിതത്തിലേക്ക് രക്ഷപ്പെടുക' എന്നേ ഉദ്ബോധിപ്പിക്കാനാവൂ.


                                                        






Friday, November 4, 2022

ALL IS FINE AS ALWAYS (AIFAA)

                                        

For the last two years, when I was not able to move due to the covid lock down, I had missed OIMR, Pune very much. (A poem was written on that - All else is okay). My homely chocolate croissant, hoo hoo of the coucal birds, the whirling bamboo leaves, the pyramid area in the back, the dancing leaves in the pools in front of the auditorium, the tangible silent moments just before the evening meeting, nostalgic horns of trains, friends, the solitary walk and all ….

And more than that, there is a typical fragrance (for me, it’s an uncanny one) I would remember as ‘the commune fragrance’, which engulfs me sometimes; an irresistible call.

When the resort opened again, I was eager to go for a visit again. And it happened last May. 

Oh! My heart beats became louder and louder as I entered the front road. This has always been the case since my first visit in January 2000. Once I stepped inside, Ah! OMG! I have arrived! As if I had been on a tedious journey for many years! Or lives?! 

Yes, a great sigh, the deepest Omkar, brings me back to myself, again and again.

Though there were only few people to be seen around,(then the numbers went on increasing day by day), I felt no difference. The same space, the same air, the same vibe, the same silence. 



Yes, there were still white N95 masks on everybody’s face. But personally, I liked it as it helped me to tackle some unexpected cough during the evening meeting in the auditorium.

Of course, there was no Dynamic Meditation, not yet resumed due to the corona restrictions, and the pyramid area in the back was not maintained. But much difference was not felt, just a temporary change of arrangements. And, to my joy, my favorite coucal birds didn’t miss a single day's Dynamic, it seems. Their third stage hoo-hoo was as clearly heard as ever.

Peacocks supervised every nook and corner of the Resort, as if they were the in-charge of the campus. They spread their feathers, rattled and danced sometimes.

Horns of trains heard from the railway station, reminded us every evening that we all are on the move, maybe on the same train, on the same track!. Wow! That was the best BGM I have ever experienced ! 

Sometimes I felt lucky, as I could spend some time alone, with the bamboo leaves falling on the Buddha Grove marble floor, though there wasn’t a shower of leaves this time. Those were the moments I felt that all my footsteps on this floor or on the pathways, all my body movements, my dancing gestures, the voice of my breath, my laughter, my joyful shouting and all were alive intact - and so were those of all the others, before and after, irrespective of time! 

I can’t remember where it was that Osho spoke about the Buddhafield as an eternal space where the energy vibes go on dancing forever.

How easily the space is misunderstood as a place! Even space seems

misunderstood as something outer or inner. And timelessness we count in terms of time only? Perhaps, place, space and time are the ‘namesake coordinates’ which help us put a step into that which is beyond space and time. 

Yes, everything may be an excuse, to go beyond? Or not to go beyond? Again the responsibility comes back to oneself !

Ma Prathibha sat there in the book stall as usual. We laughed, hugged and talked as usual. And I met many other friends. I could remember the walkways as the same old paths, with the same leaves scattered upon them. OMG! This is an ‘eternity hub’, for sure.

But how is it possible? Nothing is the same, that I know. Every leaf is a new one,whether it is green or yellow… every laughter I heard from the Zorba eating area, is absolutely fresh.. Even this experiencer who is feeling everything as ancient, is a new one. Isn’t it so?

Amrit Sadhana gifted me an opportunity to play my flute near the swimming pool, as a celebration event at night. And to my joy, Surbala joined me with her ocean drum. I don’t know how beautiful our playing was, but I was immensely joyful that many frogs and cicadas from the swimming pool area accompanied us with their magical percussion!

Even when some friends congratulated us, when Prathap Bharti posted it on FB the next day, when another woman said namaste while entering Chuang Tzu, I felt no excitement at all. A flower of gratitude just smiled within, as if it had always been there.

Was I wrong when I so missed the whole Resort last year?! Or, should I have grown to that level of understanding that ‘there is nothing to be missed’, ‘all this is something within all of us’, which is not affected by space and time?

No, I love to have this feeling of ‘missing’, though I could understand (at least intellectually) that something is always there which is beyond my understanding. And who is bothering about the things beyond, when a misty wind of gratitude envelopes me whole ?

To all those friends who kept the Resort as serene, alive and beautiful as always, a big thanks from my heart, A big Namaste! Big cheers!!

Sometimes we may prefer entanglement than freedom; the entanglement of love, gratitude and celebration. 

Is that so?

(published in Osho News - https://www.oshonews.com/2022/10/15/all-is-fine-as-always/)



Thursday, November 3, 2022

ഉണർവിലേക്കുള്ള പടവുകൾ - 32




                                   സംതൃപ്തിയുടെ സൂക്ഷ്മ ഭാഷ്യങ്ങൾ

ഓണവുമായി ബന്ധപ്പെട്ട ഒരുപാട് ചൊല്ലുകളിൽ പ്രധാനമായ ഒന്ന് 'ഉള്ളതുകൊണ്ട് ഓണം പോലെ' എന്നതാണ്, (ഓണത്തിന്റെ ആഘോഷദിനങ്ങളിലാണ് ഇതെഴുതപ്പെടുന്നത് എന്നത് യാദൃശ്ചികം മാത്രം). ഓണമെന്നത്, ഏതൊരു ആഘോഷവും, സംതൃപ്‍തിയുടെ ഒരു ഏകകമായാണ് പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സംതൃപ്തിയെന്നത് - contentment; not satisfaction - ഒരുപക്ഷേ ഇടയ്ക്കിടെ കൃത്യത ഉറപ്പുവരുത്തേണ്ടതായിട്ടുള്ള (calibration) ഒന്നാണെന്ന ചില അന്തഃപ്രരണകൾ മനുഷ്യന് സഹജമായി ഉണ്ടായിവന്നതുമാകാം. 

ബാഹ്യമായ പരിതഃസ്ഥിതികൾ എന്തുമാകട്ടെ, ആന്തരികമായ ഒരു പുനഃക്രമീകരണം (resetting) സാധിച്ചെടുക്കുന്നില്ലെങ്കിൽ - കാണം വിറ്റും ഓണം ഉണ്ണുക - ദൈനം ദിന ജീവിതത്തിലെ കേവലം അഭിലാഷ നിവൃത്തികൾക്കപ്പുറം (being satisfied) ഒരാഘോഷവും അർത്ഥപൂർണ്ണമാവുന്നില്ല. അതിന്റെ പിന്നിൽ എത്ര വലിയ ഐതിഹ്യമോ കഥകളോ യഥാർത്ഥ സംഭവങ്ങളുടെ ഓർമ്മകളോ അണിനിരന്നാലും, വിപണി കൊഴുക്കുക എന്നതിൽക്കവിഞ്ഞ യാതൊരു ഫലവും ആഘോഷങ്ങളെക്കൊണ്ട് സംഭവിക്കാൻ പോകുന്നില്ല. മാത്രവുമല്ല, താരതമ്യങ്ങളുടെ തിരകളിൽ അകപ്പെട്ട് ഒരുവൻ നെട്ടോട്ടമോടി അവശനാവുകയും നിരാശനാവുകയും ചെയ്യും. അതുകൊണ്ടാണ് മിക്കവാറും ആഘോഷാവസരങ്ങളൊക്കെയും തുടങ്ങിക്കഴിഞ്ഞാൽ 'എങ്ങനെയെങ്കിലുമൊന്ന് കഴിഞ്ഞുകിട്ടിയാൽ മതി' എന്ന തോന്നലുളവാക്കുന്നത്.

മനുഷ്യൻ എക്കാലവും, ആർത്തിയും അക്രമവും അസംതൃപ്തിയും നിറഞ്ഞവനായിരുന്നു, ദേശഭേദമെന്യേ. എന്നിട്ടും പക്ഷേ എല്ലാ ദേശത്തും എല്ലാ കാലത്തും പൊതുവായ പ്രവണതകളിൽ നിന്നും മാറി നടന്ന കുറച്ചുപേരുണ്ടായിട്ടുണ്ട്. അവരാണ് ഹിംസയെന്ന വൃത്തികേടുകൾക്കുനേരെയും അസംതൃപ്തിയെന്ന മഹാമാരികൾക്കുനേരെയും ജാഗ്രപ്പെട്ടു പോന്നത്. പരിതാപകരമായ അവസ്ഥയെന്തെന്നാൽ, മനുഷ്യന്റെ സ്ഥിതി ഇനിയും അത്രയൊന്നും ശുഭകരമായി പരിണമിച്ചിട്ടില്ല എന്നതാണ്. അവനിന്നും 'Dil Mange More' എന്ന് താളം പിടിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ നേടിയാൽ കൂടുതൽ സംതൃപ്തനാവും എന്ന് അവനിപ്പോഴും ആത്മഗതം നടത്തിക്കൊണ്ടിരിക്കുന്നു.

കൂടുതൽ നേടുന്നതിനനുസരിച്ച് കൂടുതൽ satisfied ആയെന്നുവരാം, കുറച്ചു നേരത്തേക്കെങ്കിലും. എന്നാൽ, സംതൃപ്തി, അത് 'കൂടുതൽ - കുറവി'ന്റെ താരതമ്യ തലത്തിൽ വരുന്ന ഒരു തോന്നലല്ല. അത് ഒരു വ്യക്തിയുടെ ഗ്രാഹ്യത്തിന്റെ / ബോധ്യത്തിന്റെ -understanding- പശ്ചാത്തലത്തിൽ സംഭവിക്കുന്ന കൃതജ്ഞതാ ഭാവമാണ്, being thankful.


സംതൃപ്തമായ ഒരു ജീവിതത്തെപ്പറ്റിയുള്ള സൂചനയെന്നോണം ഈയടുത്ത കാലത്ത് ലോകശ്രദ്ധയാകർഷിച്ച ഒരു പദമുണ്ട് - Lagom. ഒരു സ്വീഡിഷ് ആശയമാണത്, സ്വീഡൻകാരുടെയിടയിൽ പ്രചാരത്തിലിരുന്ന ഒരു ജീവിത സമീപനം. എല്ലാ കാലത്തും എല്ലാ ഭാഷകളിലും ഇതുപോലുള്ള ആശയങ്ങളും പ്രയോഗങ്ങളും കണ്ടെത്താൻ സാധിക്കുമെന്നാണ് തോന്നുന്നത്. 

Lagom എന്നതിന് 'ഇതു ധാരാളം' എന്ന് ഏകദേശം അർത്ഥം പറയാം. ഏതൊരു സന്ദർഭത്തിലും, ഏതൊരു വസ്തുവിന്റെ ലഭ്യതയിലും, ഏതൊരു വൈകാരിക മുഹൂർത്തത്തേയും ഒരാൾ തിരിച്ചറിയുന്നതാണ് 'Lagom' എന്നത്  - 'more than enough', എന്ന് അറിഞ്ഞുകൊണ്ട് അയാൾ സംതൃപ്തനാവുകയാണ്. ‘Let’s Lagom this hut’ എന്ന ഒരു സംഭാഷണമാണ് ഉദാഹരണം. ‘Let’s Lagom this meal’. സംതൃപ്തിയുടെ ഒരു ഭാഷയാണത്, സ്വന്തം നാഡീമണ്ഡലത്തെ 'acknowledge' ചെയ്യലാണത്; ഒരു സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിനുശേഷം സിസ്റ്റം ചെയ്ഞ്ചസ് 'update' ചെയ്യാൻ ടിക്ക് മാർക്ക് ക്ലിക്ക് ചെയ്യുന്നതുപോലെ. 

എല്ലാത്തിലും മിതത്വം പാലിക്കലോ, ഉള്ളതിൽ തൃപ്തനാവുകയോ അല്ല Lagom / സംതൃപ്തിയെന്നത്. ഒരു വ്യക്തിക്ക് സംതൃപ്തനാവാൻ സാധിക്കുമ്പോൾ അതാണ് മിതത്വം. ആ വ്യക്തിയെ സംബന്ധിച്ച്, സംതൃപ്തനാകാൻ സാധിക്കുമ്പോൾ അയാൾ അനുഭവിക്കുന്നതാണ് സമൃദ്ധി. അയാളിലെ അവബോധവ്യാപ്തിയുടെ മിഴിവാണത്. ഒരാൾ തന്റെ മുഴുവൻ ശരീര - മനോ വ്യവസ്ഥയേയും സംതൃപ്തിയുടെ Lagom ഭാഷകൊണ്ട് (ഒരുപക്ഷേ ഓരോ വ്യക്തിക്കും അയാളുടേത് മാത്രമായ ഭാഷയോ ചേഷ്ടയോ രീതികളോ ഉണ്ടായിരിക്കാനാണ് സാധ്യത) സംബോധന ചെയ്യുമ്പോൾ, അയാളിൽ അപൂർവ്വസുന്ദരമായ ഒരു പ്രസാദം വന്നു നിറയുന്നു. അതേസമയം കേവലം satisfied ആയിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ, ആ സ്ഥിതിയിലേക്ക്, തന്നെ ആനയിച്ച കാരണങ്ങളെ അതേപടി കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രത അയാളിൽ പരോക്ഷമായി നിലനില്ക്കുന്നുണ്ട്; അയാളിൽ അത് വർത്തിക്കുക പ്രദർശനത്വരയായോ, സ്വാർത്ഥതയുടെ നേർത്ത ലാഞ്ചനയായോ ആയിരിക്കും.

ഇന്ദ്രിയ ചോദനകളിൽ നിന്നും തീർത്തും വ്യത്യസ്‍തമായ ഒരു ഭാഷാവിനിമയമാണ് സംതൃപ്തിയെന്നത്. അത്യപൂർവ്വമായി മാത്രം നമ്മിൽ വന്നുപോകാറുള്ളത്; അവിചാരിതമായി കണ്മുന്നിൽ പ്രത്യക്ഷമാവുന്ന ഒരു മഴവില്ലിനെപ്പോലെ. സ്വാസ്ഥ്യം എന്നത് അങ്ങനെയുള്ള നിമിഷത്തിൽ മാത്രം അനുഭവവേദ്യമാവുന്ന ഒന്നാണ്; അത് ഏതെങ്കിലും ആഗ്രഹപൂർത്തിയുടെ പരിണതഫലമല്ല. ശീലങ്ങളിൽ അധിഷ്ഠിതമായ സ്വന്തം നാഡീവ്യവസ്ഥയിൽ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മാറിനിന്നുകൊണ്ട് നിശബ്ദമായി നടത്തുന്ന സംവേദനം. ന്യൂറോളജിക്കാർ ഇത് എത്ര കണ്ട് സമ്മതിച്ചുതരുമെന്നറിയില്ല. അങ്ങനെയെങ്കിൽ നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം - ഒരുപക്ഷേ നമ്മുടെ പരിചിത നാഡീവ്യവസ്ഥയെ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട് അതിനെത്തന്നെ മറികടന്നുനില്ക്കുന്ന ഒരു സൂപ്പർ ന്യൂറോളജി. ജീവശാസ്ത്രപരമായി തെളിയിക്കാൻ പറ്റാത്തപ്പോൾ പോലും അങ്ങനെയൊരു ഫലസിദ്ധിയിലൂടെ നാം എല്ലാവരും എപ്പോഴെങ്കിലുമൊക്കെ കടന്നുപോകുന്നുണ്ടെന്നതാണ് സത്യം.

'കൂടുതൽ സംതൃപ്തി' എന്നത് ഒരു വിരുദ്ധോക്തിയാണ് -oxymoron . കൂടുതൽ satisfied ആകാൻ പറ്റിയെന്നു വരാം; എന്നാൽ കൂടുതൽ സംതൃപ്തനാവാൻ സാധിക്കില്ല.


’satisfaction mania’ is another word for civilization’ എന്ന് നിരീക്ഷിച്ച ഏതോ ശാസ്ത്രകാരനുണ്ട്. സ്വർണ്ണം കടത്തുകാർ മുതൽ ശൂലം കയറ്റിയും മുട്ടിലിഴഞ്ഞും ദൈവപ്രീതി നടത്തുന്നവർ വരെ, കൂടുതൽ ധ്യാനിച്ച് കൂടുതൽ നിർവൃതിക്കായി പാടുപെടുന്നവർ മുതൽ മയക്കുമരുന്നിനെ ആശ്രയിച്ച് കൂടുതൽ ആനന്ദവും കൂടുതൽ ശക്തിയും ആർജ്ജിക്കാൻ ശ്രമിക്കുന്നവർ വരെ, കൂടുതൽ അറിവുകൊണ്ട് കൂടുതൽ അംഗീകാരം നേടാൻ ശ്രമിക്കുന്നവർ മുതൽ, കൂടുതൽ അണികളെ സ്വരൂപിച്ചുകൊണ്ട് കൂടുതൽ അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ വരെ, നാമൊക്കെയും പലപ്പോഴും 'satisfaction mania'യുടെ ഇരകളാണ്.

സംതൃപ്തിയെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന ചില പ്രായോഗിക സംശയങ്ങളുണ്ട് - ഒരുവൻ തന്റെ ചുറ്റുപാടുകളിൽ സംതൃപ്തനെങ്കിൽ, പിന്നെ അവന്റെ ജീവിതത്തിൽ പുരോഗതി ഉണ്ടാവുക എങ്ങനെയാണ്? മനുഷ്യരെല്ലാവരും ഇതുപോലെ സംതൃപ്തരായിരുന്നെങ്കിൽ ലോകം ഇന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം സംഭവിക്കുമായിരുന്നോ?

തീർച്ചയായും ഇല്ല. ലോകം ഇന്ന് കാണുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമാകുമായിരുന്നു. ലോകത്ത് എണ്ണപ്പെട്ട മാറ്റങ്ങൾക്കു കാരണക്കാരായ ഏതൊരാളും, അത് ഭൗതികമായ മുന്നേറ്റമാകട്ടെ, ബൗദ്ധികമായ മുന്നേറ്റമാകട്ടെ, തന്റെ സംതൃപ്‍തിയിൽ നിന്നും പങ്കുവെച്ചിട്ടുള്ളതാണ് ആ മാറ്റങ്ങളെല്ലാം. അതിനെ പിന്തുടർന്ന് വന്നവരെല്ലാം പക്ഷേ അങ്ങനെയായിരുന്നില്ല. അതിൽ ആകൃഷ്ടരായവരും അങ്ങനെയായിരുന്നില്ല. പങ്കുവെക്കൽ, സംതൃപ്തിയുടെ പ്രതിഫലനമായിരിക്കേ, satisfaction-ന്റെ പിന്നാലെ പായുന്നവർ മുന്നോട്ടു വെക്കുക ഒരു 'deal' ആണ്, അതെത്രതന്നെ പരോക്ഷമാണെങ്കിലും. മിക്കവാറും എല്ലാവരും തങ്ങളുടെ അസംതൃപ്തികൾക്ക് അറുതി വരുത്താൻ കൂടുതൽ സൗകര്യങ്ങൾ, കൂടുതൽ എളുപ്പവഴികൾ, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ലാഭം കൈവരിക്കൽ എന്നിങ്ങനെ ശ്രമിച്ചതിന്റെ പരിണതിയാണ് നാം ഇക്കാണുന്ന അസ്വാസ്ഥ്യം നിറഞ്ഞ ഈ ലോകം. ആർക്കറിയാം, സംതൃപ്തിയിൽ നിലയുറപ്പിച്ച ഒരു സമൂഹമായിരുന്നെങ്കിൽ, ഇപ്പോഴത്തേതിനേക്കാൾ മനോഹരമായ ഒരു ലോകമായിരിക്കില്ല എന്ന് എങ്ങനെയാണ് ഉറപ്പിക്കാനാവുക? ചുരുങ്ങിയ പക്ഷം, ഇത്രക്കും ദുരിതം നിറഞ്ഞതായിരിക്കില്ല അതെന്ന് ഉറപ്പ്.


സംതൃപ്തിയുടെ 'lagom' ഭാഷകൾ സ്വന്തമായികണ്ടെത്തുക.  സംതൃപ്തിയെന്നത് ഒരാൾ തന്നിലേക്ക് സ്വയം നിറയുന്നതാണ്. രാവിലത്തെ 'ബെഡ് കോഫി' മുതൽ രാത്രിയിലെ 'goodnight' വരെ ജീവിതമെന്നത് സംതൃപ്തിയുടെ, thankfulness-ന്റെ, ഒരു പ്രയോഗശാലയാക്കി ശ്രമിച്ചുനോക്കിയാലോ? വളരെ സ്വകാര്യമായി, രഹസ്യമായി ആസ്വദിച്ചുപോരുന്ന ഒരു മൊബൈൽ ഗെയിമിനെപ്പോലെ?


ഉറങ്ങാൻ കിടക്കുമ്പോൾ 'enough for today' എന്നറിയുക, നന്ദിപൂർവ്വം.



                                  *                                  *                                     *


ഈ ലേഖനത്തിന്റെ അനുബന്ധമായി ഒരു വ്യക്തിയെ ഓർത്തെടുക്കാതെ വയ്യ: 


ഇതുവരേക്കുമുള്ള ജീവിതത്തിലെ 'golden days' എന്ന് പറയാവുന്ന
ദിനങ്ങൾ സംഭവിച്ചത് മഹാരാഷ്ട്രയിലെ 'ഗുഹാഘർ' എന്ന ഗ്രാമത്തിലെ കടൽത്തീരത്തായിരുന്നു. അവിടേക്കെത്തിച്ചേരാൻ കാരണക്കാരനായ ഒരു വ്യക്തിയുണ്ട്: മഹാരാഷ്ട്രയിൽത്തന്നെ മറ്റൊരിടത്ത് താമസിക്കുമ്പോൾ തൊട്ടുള്ള വാടകമുറിയിൽ കഴിഞ്ഞുപോന്നിരുന്ന അയൽക്കാരൻ.  ആറുമാസത്തെ വാസത്തിനിടെ രണ്ടു തവണയേ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടായിരുന്നുള്ളൂ. മറ്റുള്ളപ്പോഴൊക്കെ, അയാളുടെ മുഖത്ത് എല്ലായ്‌പ്പോഴുമുണ്ടായിരുന്ന ഒരു മന്ദസ്മിതമുണ്ട്...ഔപചാരിക സംഭാഷണങ്ങളെക്കൊണ്ട് ആ സ്മിതത്തെ അലോസരപ്പെടുത്തേണ്ടെന്ന് വെക്കും. അങ്ങനെയാണ് അയാളുടെ പേരുപോലും ചോദിക്കാതെ പോയത്.

മഹാരാഷ്ട്രയിലെത്തന്നെ ദൂരെയുള്ള ഏതോ ഒരു ഗ്രാമത്തിൽ നിന്നും തന്റെ പ്രണയിനിയുമായി ഓടിപ്പോന്നതായിരുന്നു അയാൾ. ഇപ്പോൾ മൂന്നു പെണ്മക്കളോടൊപ്പം അയാളും ഭാര്യയും സംതൃപ്‌തരായി ജീവിക്കുന്നു. ഗ്യാസ് കട്ടറുകൾ റിപ്പയർ ചെയ്തുകൊടുക്കലായിരുന്നു അയാളുടെ വരുമാന മാർഗം. ഉയരം കുറഞ്ഞ്, മെലിഞ്ഞ ശരീരം. പുറത്തേക്കു വരുമ്പോഴൊക്കെയും ഏറെ വൃത്തിയുള്ള വെള്ള നിറത്തിലുള്ള ഒരു ബനിയൻ ധരിച്ചിരിക്കും അയാൾ. അതിലുമുപരി അയാളുടെ മുഖത്തെ ആ മന്ദഹാസം, സത്യം പറയാമല്ലോ, ചിലപ്പോഴെങ്കിലും നമ്മെ അസ്വസ്ഥരാക്കും, നമ്മിലെ ധൃതിയും ആർത്തിയുമെല്ലാം നമുക്കുനേരെ തിരിഞ്ഞുനിന്ന് മുഖം കോട്ടുന്നതുപോലെ തോന്നും. അയാളുടെ പ്രകൃതത്തിൽ തിളങ്ങിനിന്നിരുന്ന സംതൃപ്തി ഒന്നു കൊണ്ടുതന്നെ, പലപ്പോഴും അയാളോട് സംസാരിക്കാതെ കടന്നുപോകാമെന്നു വെക്കാറുണ്ട്.


ഒരു വൈകുന്നേരം ഇടനാഴിയിൽ വെച്ച് കണ്ടപ്പോൾ യാതൊരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു,'നാളെ രാത്രി ഞാൻ ഒരു യാത്ര പോവുകയാണ്. ഗുഹാഘർ എന്ന സ്ഥലത്തേക്ക്. അവിടെയടുത്തുള്ള തെർമൽ പ്ലാന്റ് പ്രോജെക്റ്റിൽ കുറേകൂടി ജോലിസാധ്യതകൾ ഉണ്ടത്രേ. ഇവിടത്തെ ജോലികൾ ദിനം തോറും കുറഞ്ഞുവരികയാണ്. ഞാൻ പോയി വന്നിട്ട് പറയാം. നിങ്ങൾ അങ്ങോട്ട് വന്നേ തീരൂ. മനോഹരമായ സ്ഥലമാണത്.'

ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോൾ അയാൾ ആ യാത്രയെപ്പറ്റി വിവരിച്ചു. ഒരുപക്ഷേ, സംതൃപ്തിയിലേക്കുള്ള ചുവടുവെപ്പുകളാണ് ഏതു യാത്രയും എന്ന് ഓർമ്മിപ്പിച്ചത് ആ വിവരണമായിരുന്നു. 

അയാൾ പറഞ്ഞു തുടങ്ങി: “പാതിരാത്രിയിലാണ് അവിടെ ബസിറങ്ങിയത്. ഹാവൂ, സമാധാനമായി. ആ ബസ് കിട്ടിയില്ലായിരുന്നെങ്കിൽ, പിന്നെ ഒരു ദിവസം നഷ്ടമായേനെ. ഈ രാത്രിയിൽ തങ്ങാനൊരിടം എവിടെ കിട്ടും എന്നാലോചിച്ചു നില്ക്കുമ്പോൾ, ഒരു അപരിചിതൻ വന്ന് എന്നെ കൂട്ടികൊണ്ടുപോയി. അയാൾ അയാളുടെ തൊഴുത്തിന് പിറകിലുള്ള ചാണകം മെഴുകിയ ഒരു കൊച്ചു മുറി അനുവദിച്ചു തന്നു. എനിക്കങ്ങു സന്തോഷമായി. അയാളെ കണ്ടില്ലായിരുന്നുവെങ്കിൽ രാത്രി മുഴുവനും ഞാൻ ബസ്- സ്റ്റാൻഡിൽത്തന്നെ കഴിച്ചുകൂട്ടേണ്ടി വന്നേനെ. നല്ല വിശപ്പുണ്ടായിരുന്നു. അയാൾ എനിക്ക് വലിയ ഒരു കപ്പു നിറയെ കുടിവെള്ളം കൊണ്ടുതന്നു. ഭക്ഷണം കിട്ടിയില്ലെങ്കിലെന്താ? അയാൾ സ്നേഹത്തോടെ കൊണ്ടുത്തന്ന വെള്ളം കുടിച്ചപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു. ഞാൻ സുഖമായി കിടന്നുറങ്ങി. രാവിലെ എണീറ്റ് പ്രൊജക്റ്റ് പരിസരത്തേക്ക് പോയി. അവിടെയുള്ളവരെല്ലാം നല്ലയാളുകൾ. എനിക്കുറപ്പുണ്ട് അവിടെ ചെന്നാൽ ധാരാളം പണിയുണ്ടായിരിക്കുമെന്ന്.”

അയാളുടെ വിവരണങ്ങൾ പിന്നെയും ഏറെ നീണ്ടുപോയിരുന്നു. അതു കേട്ട് കഴിഞ്ഞപ്പോഴേക്കും എനിക്കും തോന്നി അയാൾ പറഞ്ഞേടത്തേക്ക് എന്തായാലും പൊയ്ക്കളയാമെന്ന്. സ്വാസ്ഥ്യം നിറഞ്ഞ പക്ഷിക്കൂട്ടിലേക്ക് ഒരു ക്ഷണം കിട്ടിയതുപോലെ. 

അയാളുടെ വാക്കിലും നോക്കിലും തിളങ്ങി നിന്ന സംതൃപ്തിഭാഷ്യങ്ങൾ, അയാളുടേത് മാത്രമാണ് എന്ന് അറിയാമായിരുന്നെങ്കിലും, അയാൾ പരാമർശിച്ചേടത്തേക്കു താമസം മാറാൻ പ്രേരണയായത് ആ സംഭാഷണമായിരുന്നു.

ഓഷോയുടെ ലോകത്തിലേക്ക് പദം വെച്ചു തുടങ്ങിയ നാളുകളായിരുന്നു അവ.

ലക്ഷ്വറി, ലാളിത്യം എന്നീ പദങ്ങൾ അസാധാരണങ്ങളായ വെല്ലുവിളികളുയർത്തിക്കൊണ്ട് മിക്ക സന്ദർഭങ്ങളിലും മുന്നിൽവന്നുനിന്നു. സംതൃപ്തി എന്ന മിനിമം യോഗ്യത നേടാത്തപ്പോൾ തൊടുന്നതെന്തും വെറും ലക്ഷ്വറിയാണെന്നറിയാൻ തുടങ്ങി, അത് ഒരു കഴിഞ്ചു ശ്വാസമാണേലും. സംതൃപ്തിയെ ആർജ്ജിച്ചവനെങ്കിലോ, ഈ പ്രപഞ്ചമത്രയും ലളിതസുഭഗമായ ലീലാവിലാസങ്ങൾ മാത്രം. 

'I like simply the best' എന്ന ഓഷോ പ്രയോഗം ആഡംബരത്തിന്റേയും ലാളിത്യത്തിന്റേയും അതിർത്തി ശാഠ്യങ്ങളെ കലക്കിമറിച്ചു. അതീവ സങ്കീർണ്ണങ്ങളായ സാഹചര്യങ്ങൾക്കു നടുവിൽ നിന്ന് സംസാരിച്ചതിനൊടുവിൽ, മന്ദഹാസത്തോടെ 'enough for today' എന്ന് ഓഷോ തന്റെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ, സംതൃപ്തിയെന്നതാണ് ജീവിതത്തിലെ ഒരേയൊരു 'unconditional entity' യെന്നുവരെ തോന്നിയിട്ടുണ്ട്; 'unconditional love' എന്നതൊക്കെ തീരെ ഉപരിപ്ലവമത്രേ! 










Wednesday, October 5, 2022

LAHERUBHAINESS - the very fragrance of the path



Laherubhai (aka Chaitanya Sagar, Laherchand B. Shah) was born in August 1938. And he left his body on this September 24.

Now I am a bit confused…yes, by saying ‘left his body’, generally we mean that ‘someone has gone (somewhere?) from this body’; almost like he has gone from this shore to the other shore. Of course, a good usage to describe this type of situation. But can’t it be read in a different meaning? Like, this body is what he left here. 

Then the scenario is being changed altogether. Then we can ask, is this the only thing he has left here? This fragile body? This almost rotten one? The one which is going to be taken by the flames soon? Or the one which is going to be eaten by the microbes?

Does it matter what one leaves when he / she does leave this place? Sometimes it does matter. When all of us are going to leave our body one day, if someone leaves something else also, it may become significant.

That’s how LAHERUBHAINESS, a word I added into my personal vocabulary, becomes so important, for meditators, especially for Osho lovers, the people of the path. The context in which that word was coined, my first meeting with him, can be read in this link (https://www.oshonews.com/2017/11/15/blessed-moments-with-osho/).




Laherubhai met Osho for the first time on March 21, 1967. And from the very next day he started recording Osho discourses with a small tape recorder. All these recordings were actually made, according to him, because he was unable to understand well what the speaker was talking about! And he went on improving the recording methods and kept them safe in a very arranged manner.

His connection with Osho went on deeper and deeper; he became Sadhak Anand Sagar on Jan 14, 1972. And when Osho moved to Pune, in 1974 he took sannyas from him and became Swami Cahitanya Sagar.

However, Osho kept calling him Laheru, Laherubhai only. Osho addressed him with this name also in two discourses in Osho Upanishad and in the same series (Ch 14, Q 4) he talked about calling old disciples by their old names: "I have known them for so many years before sannyas, and there has been no drastic change. They smoothly moved into sannyas, so smoothly that I don't remember a few of their sannyas names."

When Osho shifted to the USA, people around him thought of compiling Osho discourses, so Osho asked them to call Laheru for the recorded tapes. To their surprise, according to Laherubhai, he sent

them 5000 discourses!.

In his memoirs, BLESSED MOMENTS WITH OSHO, Laherubhai has shared many wonderful stories, the sacred and joyful moments he spent with Osho.

When I had a chance to be with him along with the translators of his memoirs from Gujarati to English - RameshJain, Maitri, Amol and me, also had many blessed moments. Laherubhai shared many more incidents and very incredible stories he had with Osho, which he didn’t write about in the book.

A smooth friendship, an inexplicable friendliness started happened between us. That is how the ‘laherubhainess’ became so clear that I would say it is the ‘suchness’ upgraded.


Let me share a few incidents about him, which I think would be beautiful for all to hear.


One day I got a call from him to meet him urgently in his office at Masjid Bunder, which was quite distant from my place. Those were the days of the above-mentioned translation project. Naturally, I thought it might be something connected with the translation.


To be frank , I was not in a mood to travel that far on a jam packed local train in Mumbai, but was unable to say no to him. In a bad mood not only because of the journey, but in those days I felt disturbed by many personal reasons also. Somehow, I made up my mind and reached his office in time. He didn’t show any formalities like asking ‘hi’,‘how are you?’. He simply started by saying, ’Tarpan, remember, we can’t do anything about what’s happening in and around our lives. But we can be conscious of what we are going through. And nothing else is needed.’ He smiled - and that’s all.


It was as if a deeper thread by which I was clinged to the so-called life was pulled away in an instant, or like a troublesome tooth was extracted so very suddenly. I immediately headed home. Sitting on a railway station bench, I couldn’t say why I was crying! What one would say if asked what he feels after the tooth extraction? Relief or pain?

On the way back, all that I echoed within me was a statement from the Gospel of Thomas, my favorite Jesus quote -’BE PASSERS-BY’,’BE PASSERS-BY’.


Once we were together at the OIMR, Pune, for the Monsoon Festival. One day in the morning when I was passing through the Plaza, he was sitting alone in that area. He just called me over and asked me to sit with him, and so I did. After some time, another woman whom we both knew came and sat with us.

During the chit chat, somehow she started advising me to listen to the discourses on Bhagavad Gita, the Geeta darshan series. She said she was going through many turmoils of her personal life and could balance herself by listening to these series - and things like that. Laherubhai was listening attentively to our chat like a kindergarten kid to a bedtime story. After that he said to us,’ See, you all are very capable people, you can understand many things and can manage your lives. But me? I am still having tensions, anxieties, worries and don’t know what to do!’

The beauty is that he was not joking, nor was he boasting his ignorance or incapabilities.  He was just being friendly, or sincere and we (at least I) felt so ashamed of doing all that bla bla talk in front of him.


The next morning, I saw him coming down from his room in Chuang tzu, accompanied by Gatha, whowas taking care of him, to get to his car, it was like a movie of wonders. A man of innocence simply gliding, like a gentle breeze. For me, this was one of those the moments of 'laherubhainess'.


I can’t forget the musical event he had arranged in his new home. He himself facilitated the Kundalini Meditation and then said to me ,’Now you can play the flute’. I never saw him as energetic as that day.



   


After I settled back to Kerala, I used to visit him whenever I was in Mumbai, . The last two of such visits were really remarkable. Once, when he was talking about Osho, he said laughing,’I really don’t understand what this man is talking about. But daily I listen to two discourses.’ His face radiated with joy. Then I remembered his statement about how he started recording Osho's talks. It was the same reason he had said,’ I didn't understand what this man was talking about. That’s why I started recording.’ But this time, it was different, for sure. 

I asked myself,’Do you really understand what Osho is talking about?’ I couldn’t laugh like Laherubhai did.


My last visit was in May 2022. I was on my way back from OIMR. Ramesh Jain was with me. Laherubhai took us to his bedroom. He showed us that he had learned to use a Laptop to play video discourses. He was very happy. He just played a small discourse and looking at Osho, he laughed at himself saying,``This man has immense guts, for sure.”

After the video, he said to us, “For me it is always the same situation, like once he (Osho) told me that he would take my hand and drag me into the ocean - and then leave me there.” 

He has explained this incident in detail in his book.


Yes, some masters save the disciples. But some masters leave the disciples in mid sea, so they learn how to save themselves. Inexplicable ways, always.

But Laherubhai, took or realized the sea as compassion, it seems.

In his book, there is a wonderful answer given by Osho (page 156), in this regard.

We need to remember that the original title of his book in Gujarati meant ‘Compassion of Osho’.


The touch of Laherubhainess can be felt in the questions he asked Osho in the Osho Upanishad series; about innocence and about mind & meditation, when Osho gifted Laherubhai a picture. It is something one really can’t forget.


Osho’s letter to Laherubhai, responding to his gift on Osho’s birthday, is perhaps one of the best Osho quotes for a meditator to remeber forever:


‘The love between the disciple and the master

Is the most intimate, the most ultimate.

You have to rejoice my absence

 The same way as you rejoice my presence,

Because I cannot remain here forever.

And do not postpone.

I am not going to come again in the body,

This is the last time.

You have to become as silent, as loving, as meditative

With me or without me.

The difference between my absence and presence

Should be completely lost.’


                                                            Dec 16, 1988.



You left it behind

the very laherubhainess, suchness 

which shattered all definitions of so-called meditators…

Tears with joy,

Namaste beloved Laherubhai.

love and gratitude.