Osho wings Osho waves

Featured Post

Thursday, April 22, 2021

OSHO AND KERALA - STORIES OF BOUNDLESS BOUNDARIES - 1

                          


                                              E X H I L A R A T I O N 

                                     Yes, that’s the word for the moment..


Years ago, when I was reading chapter 23 of ‘Glimpses of a Golden Childhood’   for the first time, I noticed the spiritual significance of that word 'exhilaration'. While speaking about his years living in Gadarwara, Osho said that perhaps Jesus had visited that village. Osho’s words were, “Just the idea that Jesus too had walked those streets was so exhilarating, was such an ecstasy. This is just by the way. I cannot prove it any historical way, whether it is so or not. But if you ask me in confidence, I can whisper in your ear, 'Yes, it is true. But please don't ask me more...” I felt whoever is reading Osho’s words must experience similar exhilaration.

Exhilaration, it seems, is almost a re-living. Transcending the space-time boundaries, one is entering into another dimension. Breaking the time capsule of memories, one is enjoying the freedom of limitlessness of remembering. Like theoretical physicists talk about the wormhole connectivity of parallel universes, we slip into another dimension of universe so suddenly through remembering. Remembrance takes one into the depths of the moment, unlike the memories which take him away from the moment.

I had another reason for my exhilaration: those were the days, whenever I was travelling through Mumbai-Pune highway, I was trying to remember that Osho too had travelled on those roads. Many times, whenever I was walking around the Cross Maidans and other places in Mumbai, where Osho had conducted meditation events in the early days, an ethereal mood would overcome me.

Perhaps all places of pilgrimage emerged as places of exhilaration. The very ambience of the place and some incidents which had connected to the deity, to the master figure, like Krishna, Buddha, Mahavira, Zarathushtra or Jesus was enough to have a space-time transcendence. This is how such places developed over time into centres for pilgrims and worshippers.

Perhaps, that feeling of deja vu when I entered Buddha hall for the first time twenty years ago, wasn’t it the same as exhilaration? In spite of not seeing Osho alive, those unknown pulsations which immediately transported me into a world,altogether strange yet also known- was it just my imagination? Or just another mind game? I don’t think so.

When we realize or are reminded by the masters that ‘all and everything’ in our living is interconnected, interrelated and interdependent, and we therefore understand this living phenomenon as ‘UNIVERSE’, (physicists use the term 'multiverse’ for an altogether different purpose) and to connect with anything or anyone, in past, present or future, must be as simple as that of turning pages in a book we hold in our hands. Yet it seems there is a knack to it. And if this is so, anything can be the trigger; a fragrance, a moonlit patch of grass, a colour pattern, a certain tone, or a dense silence, an invoking shape .... 

Something that is not connected immediately, can also be an excuse for a ‘connection beyond’- a name, a myth, a place, a person, may be a particular date. That is how, the stories and mythology, become a reason for inquisitiveness, or a channel of connectivity to the beyond. Once that connectivity is established, those tales are left forgotten behind. It is fortunate that, even though the priest & politician mafia had tried hard to pollute the purity of these channels, these ‘exhilaration circuits’, they were not fully successful. Anyone can access these circuits anytime, depending on the intensity of longing they express.

With this as a background, it was merely out of a childlike curiosity, that I started enquiring about Osho's connection with the place where I was born and living - Kerala, the southernmost part of India. It all started when I heard Osho talking about Aubrey Menen. It has been said that it was he (Aubrey Menen) who had introduced Osho to the west. Aubrey Menen was very familiar in Kerala as he was spending his final years in Kerala (Thiruvananthapuram) and died there only. When Osho uttered his name, an unnecessary question which had persisted in me for the last many years - ‘why Osho didn’t visit kerala?’- vanished at once. And I said to myself, ‘Aha!’.

After researching in Osho’s discourses, I could make a long list of names, the Keralaites who Osho has spoken about. Some are legends, some are people who were contemporaries of Osho. Besides, I also searched, whether he had said anything about Kerala.

This was not done out of any patriotic prestige; this is just to remember that how insignificant one’s physicality is; just a remembering, how illusory the space and time we are experiencing is.

AUBREY MENEN

He was born to an Irish mother and a Keralite father, Dr.K.Narayana Menon. Originally, he was Aubrey Menon, but it is said that, to distinguish himself from V.K.Krishna Menon, who was a famous nationalist and political diplomat of those days, he anglicized his name as Menen.

I remember, as soon as Aubrey Menen had returned to Kerala, one of his

famous 
books - THE SPACE WITHIN THE HEART- had been translated into our language (Malayalam). This was sensational news because of the  contents regard to homosexuality. Being a good satirist ( some called him ‘the wicked satirist’), Menen always carried an aura of controversy around himself. His novel The Ramayana, As Told by Aubrey Menen (1954), was the first banned book of independent India. 

Adding the strangeness to his life, it is said in the literary circle, the day he died (1989 Feb 13), a lot of people were murdered and injured in Kashmir in the name of another book, the ‘Satanic Verses’ by Salman Rushdie, and the next day, it was banned in India.

According to Menen, when he met Osho in Mumbai, ‘THE SPACE WITHIN THE HEART’ was there in Osho's personal library. And Osho had noted a few lines

of that book with his special double dots. It is very clear from his book, THE MYSTICS, that Aubrey Menen was really impressed with Osho and his approach towards meditation. 

Menen had a wide range of experiences from Nazi rally to John F kennedy, from many so called masters to many crowd pulling personalities. But,‘the stillness produced by Rajneesh’, as he describes the experience, was totally new and touching for him. That’s how he chose Osho’s picture as the cover for the book.

In spite of being a journalist, a satirist, a novelist, Menen stands aside from the writers crowd; not because of any unique insight or any remarkable contribution, but because of his intellectual honesty (or what else is intelligence?), his humor sense and sincere observation of the within and without.

HERMANN HESSE

In many situations, Osho has emphasized that ‘Hermann Hesse is one of the Western minds who has come very close to the Eastern way of looking at things. Perhaps there is no other man of his quality who understands the East better.’

And Hesse’s novel SIDDHARTHA has got a place in the ‘Books I had loved’. Osho praises Hesse for a word coined by him -philo-sia- as a translation for the Indian word ‘darshan’.

Whoever going through Hesse’s works, especially Siddhartha, will be wondering about the Indian spiritual elements and ambience he had brought into. Osho has mentioned him as the one who had gone beyond the enlightenment even. It is not accidental that he was enriched by such terms or insights. Hermann Hesse’s childhood was deeply connected with Thalassery - a municipality in the northern part of Kerala where his mother Marie was born; his grandfather, Rev.Dr.Hermann Gundert was a missionary and Indologist who spent most of his life there.

Guru Nitya
Hermann Gundert had come to India, engaged with missionary work as part of the Basal mission. He was a scholar in many Indian languages - Bengali, Telugu, Tamil and Malayalam. When he settled in Thalassery, he had contributed immensely to the Malayalam language. One of the first Malayalam grammar reference books was written entirely by him and so was the first Malayalam - English dictionary.

Hesse most likely spent only a short period in Kerala, as his grandfather became very ill and was forced to return to Germany. When Hesse was fifteen years old, his

grandfather died and a large library of Indian Scriptures and Books was then fully available to him. Around World war I, Hesse made another trip to Kerala, north India, Burma, to re-discover the indian roots in him. It is said that ten years after that journey, he wrote Siddhartha.

I have read only Siddartha, Wandering and a few short stories by Hesse. Reviews say that Demian, Steppenwolf also carry the very indian vibes. In my experience, ‘Wandering’ in particular has a flavour of Kerala; the images Hesse depicts through minimum of words and the passing thoughts he captures so silently, the geography, the green environment- all are very Keralite. When it was translated into Malayalam by well known philosopher, psychologist, author and poet Guru Nitya, he has mentioned clearly

in his foreword, that Hesse brings out the poetic
impressions of his childhood spent in Thalassery.

Another track of his love affair with India was happening through Romain Rolland, who is also a Nobel winner. Romain Rolland had close contact with India and many indian personalities, like Vivekananda, Gandhi, Tagore, Narayana guru and others. Hesse had a very close friendship with him.

Nowadays, Thalassery is an important tourism spot connected with Gundert and Hesse. Many interactive projects are happening between Kerala and German governments in this regard. Hesse's 125th birth anniversary turned into a big festive event, celebrated in Thalassery in November 2001.


A.T. KOVOOR

Abraham Kovoor was born in Thiruvalla, Kerala in 1898. After working briefly in botany at C.M.S college in Kerala, in 1928 he went to Ceylon, now Sri Lanka. Koovor taught botany at Jaffna College, Vadukkoddai for 15 years, and later at various other colleges; he retired in 1959 as a teacher at Thurstan College, Colombo. He also practiced hypnotherapy and applied psychology and he was the founder of the Rationalist Movement of India and Sri Lanka. He died in 1978 in Colombo, Sri Lanka.

In 1976, Osho was asked a question written by Kovoor in a magazine called The Weekly Current. Osho answered to this question in the series Ecstacy: The Forgotten Language, and a few months later in The First Principle. In both discourses Osho is really fiery, as is his way always.

Kovoor had called Osho crazy, ignoramus, fool, dangerous, voyeur, sexual pervert and absurd. And Osho is explaining the real meaning of those words; the meaning they should have. He reminds Kovoor that all his meanings and ideas are just borrowed, which is not applicable to a man who calls himself ‘a rationalist’. 

One of the major contradictions as a rationalist is Kovoor’s request to the Government of India, to prevent Osho’s work. Osho points out that Kovoor is just a poor atheist who tries to make rationalism another religion. Showing the childishness of his concept of God, Osho says that he must be suffering from senile dementia !

Osho has made a sharp observation about rationalists and atheists -‘From Charvak to Dr.Kovoor, their whole history is the history of impotence. All that is beautiful has come out of the religious people, the theistic people.’ 

Lack of creativity makes the life of atheists utterly boring and dry. When I went through the wiki pages of A.T.Kovoor, the last sentence is really ludicrous. According to the site, there is one ‘spiritual successor’ (even to a rationalist !) - Basava Premanand, founder of the Federation of Indian Rationalist Associations.

In 2008, one of Kovoor’s books, ‘GOD, DEMON AND SPIRITS’ was in Indian news
again 
having been translated into punjabi, one politician had imposed an ‘immediate ban’ on that book.


God, demon and spirits…. are they still worthy of a ban?

originally published in: https://www.oshonews.com/2021/04/10/menen-hesse-kavoor/

           


Sunday, April 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 16

 


                                                   സാക്ഷീപദം 


ഉറക്കം കഴിഞ്ഞ്, കൺപോളകൾ പതിയെ തുറന്നു വരുന്നത് മുതൽ, രാത്രി അതേ കൺപോളകൾ ഉറക്കത്തിലേക്ക് അടഞ്ഞുവീഴുന്നതു വരേയ്ക്കും, നാം അറിഞ്ഞാലും ഇല്ലെങ്കിലും, എത്രയോ സംഗതികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്! നമുക്ക് ചുറ്റിലും നമുക്കകത്തും. നമ്മെയും വഹിച്ചുകൊണ്ട് ഈ ഭൂമി ഒരു പകുതിയെങ്കിലും കറങ്ങിവന്നുകാണും. എത്രയോ നക്ഷത്രങ്ങളും ഗാലക്സികളുമൊക്കെ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്തു കാണും. ശാസ്ത്രകാരന്മാരുടെ ഊഹം ശരിയാണെങ്കിൽ, ദിവസവും ചുരുങ്ങിയത് നൂറ്റമ്പതോളം സ്പീഷിസുകൾ നാമാവശേഷമായിപ്പോകുന്നുണ്ടത്രേ! നമ്മുടെ ഈ ശരീരത്തിൽ തന്നെ എത്രയോ ആയിരക്കണക്കിന് കോശങ്ങളും മറ്റും മൃതമാവുകയും പിറവിയെടുക്കുകയും ചെയ്യുന്നു!. ഉണർന്നിരിക്കെ, നാം എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും, ലക്ഷക്കണക്കിന് വിചാരങ്ങളും ഭാവനകളുമെല്ലാം ഉണ്ടായിവന്നു മറഞ്ഞുപോയിട്ടുണ്ടാവും. നിത്യസംഭാഷണങ്ങളിൽ പറഞ്ഞുപോരാറുള്ളതുപോലെ,'ഗംഗയിലൂടെ എത്രയോ ജലം ഒഴുകിപ്പോയിക്കാണും!’ 

'പ്രപഞ്ചമെന്നും അസ്തിത്വമെന്നും ജീവിതമെന്നുമെല്ലാം നാം അറിഞ്ഞുപോരുന്ന ഈ ഊർജ്ജപ്രതിഭാസം, കൺപോളകൾ തുറക്കുന്നതും അടയുന്നതുമടക്കം, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മാത്രമാണ് - mere happenings. അവ ഒന്നിനുപുറകെ ഒന്നായിട്ടല്ല സംഭവിക്കുന്നത്, നാം അവയെ അറിഞ്ഞുപോരുന്നത് അങ്ങനെയാണെങ്കിലും. സമയമെന്ന മായികയെ മാറ്റിനിർത്തിയാൽ സകലതും സംഭവിക്കുന്നത് 'ഇപ്പോൾ' മാത്രമത്രേ!


ഒരു സംഭവത്തെ, അത് എത്രതന്നെ പ്രധാനമോ നിസ്സാരമോ ആയിക്കൊള്ളട്ടെ, ഒരു happening എന്ന് അറിയാൻ സമർത്ഥമാവുന്നതോടെയാണ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യൻ എന്ന ഒരു സ്പീഷിസ് ഉരുത്തിരിയുന്നത്. അങ്ങനെയാണ് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമെല്ലാം മനുഷ്യന് അത്ഭുതകരമായ സംഭവങ്ങളായത്. (ഉദയാസ്തമയങ്ങളോടുള്ള ആ കൗതുകം ഇന്നും നമുക്ക് നഷ്ടമായിട്ടില്ലെന്നത് ആശ്വാസകരമാണ് !) രാത്രിയും പകലും, മഴയും മഞ്ഞും വെയിലും നിലാവുമെല്ലാം പരിചിതങ്ങളായ happenings ആയി മാറിയത് അങ്ങനെയാണ്.


സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ലക്ഷക്കണക്കിന് വർഷങ്ങളോളം മറ്റു ജീവി വർഗ്ഗങ്ങളായി കഴിഞ്ഞുപോന്നതിന്റെ, മൃഗങ്ങളെപ്പോലെത്തന്നെ മാളങ്ങളിലും ഗുഹകളിലും കഴിഞ്ഞുപോന്നതിന്റെ, hangover അവനെ ഇനിയും മുഴുവനായും വിട്ടുപോയിട്ടില്ല. ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത് 'cave man effect' എന്നാണ്. എത്ര നിസ്സാരമായ ഒരു ചലനത്തേയും (അവന്റെ ഓർമ്മയിലെ വനവാസത്തിൽ ഏതൊരു ഇലയനക്കവും, ഏതൊരു കാൽപെരുമാറ്റവും ഏറെ ജാഗ്രപ്പെടേണ്ടവയായിരുന്നു!) അതിനു പിന്നിൽ കാരണമായിട്ടുള്ളതിനെ ബോധ്യപ്പെടാതെ വിട്ടുകളയാനാവുമായിരുന്നില്ല അവന്. കാരണമേതുമാവട്ടെ, അത് തന്റെ നിലനിൽപിന് ഭീഷണിയല്ല എന്ന്

Le Moustier Neanderthals (Charles R. Knight, 1920)
ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ആവശ്യത്തിൽക്കവിഞ്ഞ ഈ ജാഗ്രപ്പെടൽ, മനുഷ്യനെന്ന നിലയിൽ അവനു ലഭ്യമായിട്ടുള്ള ആസ്വാദനം, അത്ഭുതപ്പെടൽ എന്നീ കഴിവുകൾ പുഷ്ടി പ്രാപിക്കുന്നതിന് കാര്യമായിത്തന്നെ തടയിട്ടിട്ടുണ്ടെന്നുവേണം കരുതാൻ. അതിന്റെ ഭാഗമായാണ് സകലതിനും പിന്നിൽ ഒരു കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തി അവൻ താത്ക്കാലിക സംതൃപ്തി കണ്ടെത്തുന്നത്.

ഒരു സംഗതിയെ അതിന്റെ കാര്യകാരണ സഹിതം യുക്തിയുടെ വരുതിയിലാക്കുന്നതും അതിനെ ഒരു happening എന്ന് അറിയുന്നതും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുള്ളത്, happening എന്നറിയുമ്പോൾ അതിനുപിന്നിൽ കാരണമായി ഒരു വ്യക്തി സ്വരൂപത്തെ നാം  പ്രതിഷ്ഠിക്കുന്നില്ല എന്നതാണ്. നമ്മുടെ അറിവിന്റെ പരിധിയിൽ സംഭവിക്കുന്ന ഒരു സംഗതിയിൽ നാം മാനസികമായ യാതൊരു ഇടപെടലും നടത്താതെയിരിക്കുന്നു. നമ്മുടെ പക്ഷത്തുനിന്നുള്ള ഇടപെടൽ ഇല്ലാതിരിക്കുക എന്നാൽ, നമുക്കകത്തെ 'ഞാൻ' അരികുകൾ അലിഞ്ഞ് ദുർബലമായിരിക്കുന്നുവെന്നാണ്. കൂടുതൽ കൂടുതൽ happenings-ലൂടെ കടന്നുപോകുന്തോറും, അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആളും മറ്റൊരു happening മാത്രമാണെന്ന് അറിയാൻ തുടങ്ങുന്നു. യുക്തി വിചാരങ്ങളിലൂടെ കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തുമ്പോഴും അവയെല്ലാം ഒരു വലിയ happening-ന്റെ ഭാഗമായി മാറാൻ തുടങ്ങുന്നു.

ഏതൊരു നിമിഷത്തേയും,ഒരു happening ആയി അനുഭവിക്കാൻ ശ്രമിക്കുക. രസകരമായ ഒരു സംഗതിയാണത്. തീർത്തും ആസ്വാദ്യകരമായത്. രാവിലെ ചായയും ഫോണുമായി ഇരിക്കുമ്പോൾ, തൊട്ടടുത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നവയെ കൗതുകപൂർവ്വം അറിയുക മാത്രം ചെയ്യുക - ചുമരിലോ മുറ്റത്തോ വരിവരിയായി കടന്നുപോകുന്ന കരിയുറുമ്പുകൾ, എവിടെനിന്നോ വന്നു വീഴുന്ന കാക്ക കരച്ചിൽ, ഗെയ്റ്റിൽ പത്രം വീഴുന്ന ഒച്ച, പതുക്കെപ്പതുക്കെ തിരക്ക് വർദ്ധിച്ചുവരുന്ന വഴിനിരത്തുകൾ, അടുക്കളയിലെ ധൃതികൾ, കുട്ടികളുടെ ബഹളങ്ങൾ എന്നിങ്ങനെ happenings നെ ഒരല്പം ശ്രദ്ധിക്കാൻ തുടങ്ങുക. അപ്പോൾ അതിനടുത്ത പടിയും മറ്റൊരു happening ആയി അനുഭവിക്കാൻ നമുക്ക് എളുപ്പമാകും- ചായ കുടിച്ചുകൊണ്ട് വാട്ട്സാപ്പിൽ സന്ദേശമയക്കുന്ന ഈ ഞാൻ, പത്രവാർത്തകളിൽ ചിലതിൽ അരിശം കൊള്ളുകയും ചിലതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഞാൻ, ഇറങ്ങാറായല്ലോ എന്നോർത്ത് ധൃതി പിടിച്ച് തയ്യാറാവുകയും പലതും മറന്നതിന്റെ പേരിൽ അരിശം കൊള്ളുകയും ചെയ്യുന്ന ഞാൻ എന്നിങ്ങനെ ...



ജീവിക്കുക എന്ന പ്രമുഖമായ ഒരു കൃത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഒരു കർത്താവ് (doer) എന്ന നിലയിൽ നിന്നും മറ്റു പല ഇലയനക്കങ്ങൾക്കുമൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു happening എന്ന് അനുഭവിക്കാൻ തുടങ്ങുന്നതോടെ 'ഞാൻ' എന്നതിന്റെ ചുറ്റുവാരങ്ങളും വിസ്തൃതമാവാൻ തുടങ്ങും. തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നവ എന്നതിൽ നിന്നും വ്യത്യസ്തമായി തനിക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്നവയെന്നോ, മറ്റുള്ളവക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന 'ഞാൻ' എന്നോ അനുഭവിക്കാൻ തുടങ്ങും. 

ഇവയൊക്കെയും വിശേഷപ്പെട്ട ഏതെങ്കിലും സാധനയായോ ഗൗരവമേറിയ ആത്മീയ പരിശീലനമായോ ചെയ്തുപോരേണ്ടതല്ല. അങ്ങനെ സമീപിച്ചാൽ ചെയ്തികളൊക്കെയും കൃത്രിമമാവുകയേയുള്ളൂ. തന്റെ ചെയ്തികൾക്കൊന്നിനും യാതൊരു മാറ്റവും വരുത്താതെ, സ്വാഭാവിക ദിനചര്യകളോടൊപ്പം ചേർത്തുപോരുന്ന ഒരു കൗതുകം. അത്രയേ വേണ്ടൂ. സകലതിനെയും ഒരു happening ആയി അനുഭവിക്കാൻ തുടങ്ങുമ്പോൾ, അപ്പോൾ മാത്രമാണ്, ഒരു പ്രവൃത്തിയിൽ പൂർണ്ണ സ്വതന്ത്രനായി ഏർപ്പെടാൻ സാധിക്കുന്നത്. എത്രത്തോളം പൂർണ്ണതയോടെ ഒരു പ്രവൃത്തിയിൽ മുഴുകാൻ സാധിക്കുന്നുവോ, ജീവിത സന്ദർഭങ്ങളെ അത്രയും ആഴത്തിൽ ‘happenings’ എന്ന് അറിഞ്ഞുകൊണ്ടിരിക്കാൻ കഴിയും. 


'Just another happening' എന്ന് അറിയാത്തപ്പോഴൊക്കെയും നാം നമ്മെത്തന്നെ, നമ്മുടെ ഈ മനോ-ശരീര വ്യവസ്ഥയെ,  അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്- interferring. ഈ അലോസരം ഇല്ലാതിരിക്കുമ്പോഴാണ് നമ്മുടെ അവസ്ഥയെ നാം ആരോഗ്യകരമെന്നോ സ്വസ്ഥമെന്നോ ആനന്ദപൂർണ്ണമെന്നോ പറഞ്ഞുപോരുന്നത്. അതുകൊണ്ടാണ് ശരിക്കും ആരോഗ്യമുള്ള അവസ്ഥയിൽ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നത്. ആരോഗ്യത്തെ പ്രതിയുള്ള ആകുലതകൾ ഉണ്ടാവുന്നത് ആരോഗ്യമില്ലാത്തപ്പോൾ മാത്രമാണ്. നമ്മുടെ പക്ഷത്തുനിന്നുള്ള അലോസരങ്ങളില്ലാതാവുമ്പോൾ, ശാരീരികമായ അസുഖങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവില്ലെന്നല്ല. Happenings-ന്റെ വലിയ ധാരയോട് ചേർത്തുകൊണ്ട് അസുഖങ്ങളേയും നോക്കിക്കാണാൻ സാധിക്കും. അതിനോട് കൂടുതൽ സുതാര്യമായി സംവദിക്കാൻ സാധിക്കും. നമുക്ക് വേദനയുണ്ടായെന്നു വരും, അത് നമുക്ക് ഒരു ദുരിതമായേക്കില്ല - misery.


ജീവിതത്തെ ഒരു happening എന്ന് നാം നോക്കിക്കണ്ടാലും ഇല്ലെങ്കിലും അതൊരു happening മാത്രമാണെന്നതാണ് വസ്തുത. നമ്മുടെ നോക്കിക്കാണൽ ജീവിതത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിച്ചെന്ന് വരില്ല. പ്രത്യക്ഷത്തിൽ സംഗതികളൊക്കെയും അവയുടെ വഴിക്ക് പൊയ്‌ക്കൊണ്ടിരിക്കും. എന്നാൽ പശ്ചാത്തലത്തിൽ സംഭവിക്കുന്ന നമ്മുടെ ഗ്രാഹ്യങ്ങൾ (understanding) സൃഷ്ടിക്കുന്ന അനായാസങ്ങൾ - easiness - ചെറുതല്ല. ZEN ഓർമ്മപ്പെടുത്തിയേടത്തോളം ഭംഗിയായി ഇതേപ്പറ്റി എവിടെയും പറഞ്ഞുകണ്ടിട്ടില്ല:


                                       “If you understand,

                                        things are just as they are .

                                        If you do not understand,

                                        things are just as they are.”





                                                         


Saturday, February 27, 2021

ഉണർവിലേക്കുള്ള പടവുകൾ - 15

'വർത്തമാന'ത്തിലെ വെല്ലുവിളികൾ


ഗണിത ശാസ്ത്രത്തിലെ ബിന്ദുവിന് നാം ആരോപിക്കുന്ന ഒരു സ്ഥാനം മാത്രമേയുള്ളൂ; അതിന് വലിപ്പമോ അളന്നെടുക്കാൻ കഴിയുന്ന മറ്റു ഗുണങ്ങളോ ഉണ്ടായിരിക്കുന്നില്ല. അതുകൊണ്ടാണ് ഒരു സെന്റീമീറ്റർ മാത്രം നീളമുള്ള രേഖയിലും പത്തു സെന്റീമീറ്റർ നീളമുള്ള രേഖയിലും അടങ്ങിയിരിക്കുന്ന ബിന്ദുക്കളുടെ എണ്ണം സമമായിരിക്കുന്നത്! അതുപോലെത്തന്നെ ഒരു രേഖയിലും ഒരു പ്രതലത്തിലുമുള്ള ബിന്ദുക്കളുടെ എണ്ണവും സമമായിരിക്കുന്നത്. (ജോർജ്ജ് ഗാമോവിന്റെ ‘ONE, TWO, THREE...INFINITY’ എന്ന കൃതിയിൽ ഇതേപ്പറ്റി കൂടുതൽ വായിക്കാവുന്നതാണ്). ബിന്ദുവിന് വലിപ്പം കല്പിച്ചുനല്കാനുള്ള ത്വര നമ്മുടെ മനസ്സിന്റേതു മാത്രമത്രേ!

ഇതുപോലുള്ള മറ്റൊരു പ്രവണത ഇന്നത്തെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു വലിയ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നുണ്ട് - ഈ നിമിഷത്തിന്റെ വലിപ്പം; കുറച്ചുകൂടി കൃത്യത വേണമെന്നുള്ളവർക്കായി ഈ നിമിഷത്തിന്റെ വ്യാപ്തമെന്ന് പറയാവുന്നതാണ്. ഈ നിമിഷമെന്നത് എത്ര ദൈർഘ്യമുള്ളതാണ്? ഒരണുവിടയോ? ഒരു നൊടിയിടയോ? (മനുഷ്യന് കൈകാര്യം ചെയ്യാവുന്ന ഏറ്റവും ചെറിയ സമയഖണ്ഡത്തെ (approximately 10−43 s) ശാസ്ത്രജ്ഞമാർ കണക്കാക്കിയിട്ടുണ്ട് - മാക്സ്പ്ലാങ്കിന്റെ സമയം. നമ്മുടെ അളവുപാത്രത്തിന്റെ പരിമിതി എന്നേ പറയാനാവൂ. അതവിടെ ഇരിക്കട്ടെ). ബാക്കിയെല്ലാം ഭൂതവും ഭാവിയും? ATM കൗണ്ടറിനു മുന്നിൽ കാത്തുനില്ക്കുന്ന ആളുടേയും അതിനകത്തു കയറി പണമെടുക്കാൻ ശ്രമിക്കുന്ന ആളുടേയും നിമിഷ ദൈർഘ്യങ്ങൾ ഒന്നു തന്നെയോ? കല്പിച്ചു നല്കപ്പെടുന്ന ദൈർഘ്യം മാത്രമേ ഏതു നിമിഷത്തിനുമുള്ളൂ- relative.

'ഈ നിമിഷം' ഇക്കാലത്തെ ഏറ്റവും വലിയ ഫാഷനാണ്. സിനിമാക്കാരും മോട്ടിവേഷണൽ പണിക്കാരും 'ന്യൂ ജി' എന്ന് വിളിക്കപ്പെടുന്ന യുവജനങ്ങളും പിന്നെ ധ്യാനം, ആത്മീയത എന്നിവയിൽ 'അഭിരമി'ക്കുന്നവരുമെല്ലാം സങ്കോചമൊട്ടുമില്ലാതെ പ്രയോഗിച്ചുപോരുന്ന ഒന്നാണ് 'ഈ നിമിഷം'. ‘ഈ നിമിഷം മാത്രമേയുള്ളൂ; past is past, വർത്തമാനത്തിൽ ജീവിക്കുക, ഈ നിമിഷം ആഘോഷിക്കുക, വരാനിരിക്കുന്നതിനെപ്പറ്റി എന്തിനാലോചിക്കണം?’ തുടങ്ങി ഈ നിമിഷത്തെ വെച്ചുകൊണ്ടുള്ള പ്രയോഗ(കു)തന്ത്രങ്ങൾ ഒരുപാടുണ്ട്.  

'ഈ നിമിഷ'ത്തെപ്പറ്റിയുള്ള നമ്മുടെ ജാഗ്രതയത്രയും മിക്കപ്പോഴും കളവാണെന്നതാണ് സത്യം. നാം ഈ പറയുന്ന നമ്മുടെ നിമിഷങ്ങളൊക്കെയും വികലമായിട്ടുള്ളവയാണ്; എന്തെന്നാൽ നമ്മെ സംബന്ധിച്ച് അവ 'exclusive' ആണ്; ഭൂതത്തേയും ഭാവിയേയും നിഷേധിച്ചുകൊണ്ടുള്ളത്. പരസ്യങ്ങളിലെ 'EXCLUSIVE' ഷോറൂം എന്ന വീമ്പ് പറച്ചിൽ പോലെ കഥയില്ലാത്തതാണ് ഭൂത-ഭാവികളെ ഒഴിവാക്കിക്കൊണ്ട് പൊക്കിപ്പിടിക്കുന്ന 'ഈ നിമിഷങ്ങൾ’  ഏവയും . 

അതറിയണമെങ്കിൽ 'ഈ നിമിഷം' എന്ന് ഉച്ചരിക്കുമ്പോഴൊക്കെയും അതിന്റെ അതിർവരമ്പുകൾ എവിടം വരെയാണെന്ന് സ്വയം ഒന്ന് തീർപ്പാക്കാൻ ശ്രമിച്ചാൽ മതി. നാം ബോധവാന്മാരാകുന്ന നിമിഷം, ഒരൊറ്റ നിമിഷത്തിനും നിശ്ചിതമായ അതിർത്തികൾ കണ്ടെത്താനാവില്ല. മനഃപൂർവ്വം ഭൂതത്തിലും ഭാവിയിലും 'ഇവിടം വരെ മതി' എന്ന് താല്ക്കാലികമായി വിചാരിക്കാമെന്നു മാത്രം. എന്നാൽ ഇരു വശത്തേക്കും അവബോധത്തിന്റെ ചക്രവാളങ്ങൾ വളർന്നു വളർന്നു പോകുന്നത് കാണാറാകും.


അപ്പോൾ പിന്നെ 'ഈ നിമിഷം' എന്ന സമീപനം തീരെ പ്രസക്തമല്ലെന്നാണോ? 'ഈ നിമിഷം' എന്ന് കണക്കിലെടുക്കാതെ, കഴിഞ്ഞുപോയതിനെയൊക്കെയും കർക്കശമായി പിടിച്ചുവെക്കുകയും, ഇനി സംഭവിക്കാൻ സാധ്യതയുള്ളതിനെപ്പറ്റി കാടുകയറി വിചാരം കൊള്ളുകയും ചെയ്ത് വർത്തമാന നിമിഷങ്ങളെ കലുഷിതമാക്കണമെന്നാണോ? 

അല്ല, ഒരിക്കലുമല്ല. 

'ഈ നിമിഷം' എന്ന പ്രയോഗത്തെപ്പറ്റിയുള്ള ധാരണകളെ ആത്മാർത്ഥമായൊന്നു മനനം ചെയ്‌താൽ മതി; യാതൊരു ധാരണയുമില്ലാതെ അനുകരിക്കുന്നതിനു പകരം. 

യഥാർത്ഥത്തിൽ ഈ നിമിഷം മാത്രമേയുള്ളൂ. പീറ്റർ ഓസ്‌പെൻസ്‌കിയുടെ ഭാഷയിൽ പറഞ്ഞാൽ, Big bang ‌മുതൽ ഇപ്പോൾ വരേയ്ക്കും ഒരൊറ്റ നിമിഷം മാത്രം. നാം നമ്മുടെ സൗകര്യാർത്ഥം അതിനെ ഭൂതമെന്നും ഭാവിയെന്നും വെട്ടിമുറിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം. സമയത്തെ മിനിറ്റുകളായാണ് എടുക്കുന്നതെങ്കിൽ തൊട്ടു മുൻപത്തെ മിനിറ്റ് ഭൂതവും അടുത്ത മിനിറ്റ് ഭാവിയുമാണ്. എന്നാൽ സമയത്തെ നാം ദിവസങ്ങളായാണ് എണ്ണുന്നതെങ്കിൽ ഒരുപാട് ഭൂത-ഭാവി നിമിഷങ്ങൾ ചേർന്ന ഈ ദിവസം വർത്തമാനവും ഇന്നലത്തെ ദിവസം ഭൂതവും വരാൻ പോകുന്ന ദിവസം ഭാവിയുമാണ്.


സമയമെന്ന ഒരു പ്രതിഭാസം നാം അനുഭവിക്കുന്നുണ്ടെങ്കിൽ, അതൊരു സംഘർഷമാണെപ്പോഴും. ഒന്നുകിൽ കേവല സമയ (absolute time) ത്തിനു മുൻപ് നടന്നു കയറുകയും ധൃതി പിടിച്ച് സംഘർഷഭരിതമാവുകയും ചെയ്യുക -leading; അല്ലെങ്കിൽ കേവലസമയത്തിനോട് എത്തിപ്പിടിക്കാൻ ധൃതിപ്പെടുക-lagging. കേവല സമയമെന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ശാസ്ത്രകാരന്മാർ സമ്മതി നല്കിയിട്ടുള്ള ഏതെങ്കിലും ഏകകമല്ല; നമ്മുടെ മനസ്സും ശരീരവും ഭിന്നിച്ചുനില്ക്കാത്തപ്പോൾ നാം കടന്നുപോകുന്ന സമയത്തെയാണ്. കൗതുകകരമായ വസ്തുത അപ്പോഴത്തെ അനുഭൂതിയെ നമുക്ക് സമയത്തിന്റെ വരുതിയിൽ കൊണ്ടുവരാനാവില്ലയെന്നതാണ്. അപ്പോൾ നാം അനുഭവിക്കുന്ന സമയമത്രയും വർത്തമാന (the present ) മാണ്. അതുകൊണ്ടാണ് ഈ സമയാനുഭൂതിയെ  സമായാതീതം, കാലാതീതം എന്നൊക്കെ പരാമർശിച്ചുപോരുന്നത്. അതായത് ആ അനുഭൂതിയിൽ കാലഗണനകൾ പ്രസക്തമാവുന്നില്ല; സമയം എന്നൊന്ന് ഇല്ലാത്തതിന് തുല്യം. വർത്തമാനമെന്നത് സമയത്തിൽ ഉൾപ്പെടുന്നില്ലത്രേ!


ഗണിച്ചുനോക്കാൻ കഴിയുന്ന സമയമത്രയും ഭൂതമാണ്, ഓർമ്മകളുടെ ലോകവുമായി ബന്ധപ്പെട്ടതാണ്; അത് മനോലോക വ്യാപാരമാണ്. അതായത്, ഇനിയും ചുരുക്കി പറഞ്ഞാൽ, ഒന്നുകിൽ ഒരാൾക്ക് വർത്തമാനത്തിലായിരിക്കാം; അല്ലെങ്കിൽ താൻ വർത്തമാനത്തിലാണെന്ന് ഓർത്തുകൊണ്ടിരിക്കാം, അയാൾ പക്ഷേ എപ്പോഴത്തെയും പോലെ ഭൂതകാലത്തിലാണ് വർത്തിക്കുന്നത്. ഈ നിമിഷത്തെപ്പറ്റി വാചാലമാവുന്നവർ ഓർക്കേണ്ടത് നമുക്ക് മുന്നിൽ ഒരൊറ്റ സാധ്യതയേയുള്ളൂ എന്നാണ് - ഒന്നുകിൽ ഈ നിമിഷത്തെപ്പറ്റി വാചാലമാവാം. അല്ലെങ്കിൽ ഈ നിമിഷത്തിലായിരിക്കാം. 'other orientation' ഇത്രക്കും പ്രബലമായിട്ടുള്ള ഇക്കാലത്ത് ഈ വാചാലത ഒട്ടും അതിശയിപ്പിക്കുന്നതല്ലെങ്കിലും ദൗർഭാഗ്യകരം എന്ന് പറയാതെ വയ്യ. 


'ന്യൂ ജി' നിമിഷത്തിൽ സഹതാപാർഹമായ മറ്റൊന്നുകൂടിയുണ്ട്. വേദനയോ ആകുലതയോ നമ്മുടെ വർത്തമാനമാണെങ്കിൽ, അവ നാം നേരിടുന്ന വസ്തുതകളാണെങ്കിൽ, അവയെ മറന്നുകൊണ്ട് വ്യാജമായ ഈ നിമിഷത്തെ ആഘോഷിക്കൂ എന്നാണ് അറിയാതെയെങ്കിലും അവർ ഉദ്ബോധിപ്പിക്കുന്നത്. താല്ക്കാലികമായ ഒരു വേദനാസംഹാരിയുടെ ഫലം പോലും ഈ സമീപനത്തിനുണ്ടോ എന്ന് സംശയമാണ്. ധ്യാനം, ആത്മീയത എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇത്തരം സമീപനം കൈക്കൊള്ളുന്നതുകൊണ്ടാണ് ധ്യാനം എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ചിലരെങ്കിലും വിമർശിക്കാൻ തുടങ്ങിയത്. എന്നാൽ, വേദനയും ആകുലതയും ഭയവും നിരാശയും തങ്ങിനില്ക്കുന്ന വർത്തമാനത്തിൽ നിന്നുകൊണ്ടുതന്നെ ഈ നിമിഷത്തെ അനുഭവിക്കാൻ ധൈര്യപ്പെടുകയാണെങ്കിൽ, അതാണ് 'ഈ നിമിഷ'ത്തിന്റെ ആഘോഷം, അതാണ് ധ്യാനം. അപ്പോഴാണ് ഓഷോ ഓർമ്മപ്പെടുത്തുന്നതുപോലെ 'ജീവിതത്തിലേക്ക് രക്ഷപ്പെടുന്നത്'; ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നതിനു പകരം. 

പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് അയാൾ വേദനയിലും ആധിയിലുമൊക്കെ നഷ്ടപ്പെട്ടു കഴിയുകയാണെന്ന് തോന്നാം, എന്നാൽ അയാൾ ഒരല്പമെങ്കിലും ഉണർന്നിരിക്കുന്നുണ്ടെങ്കിൽ (മനസ്സെന്ന മയക്കത്തിൽ നിന്നും), അയാളെ സംബന്ധിച്ച് അയാൾ വർത്തമാനത്തിലാണ്. അതേസമയം ഈ നിമിഷത്തെ പ്രതി വാചാലനായിരിക്കുന്ന ഒരാൾ പുറമെ ഉല്ലാസവാനായി അഭിനയിക്കുന്നുണ്ടാവാം. അയാളുടെ അഭിനയങ്ങൾ പക്ഷേ തന്റെ ദുരിതങ്ങളെ അഭിമുഖീകരിക്കാനുള്ള ത്രാണിയില്ലായ്മയെ മറയ്ക്കാനുള്ള പാഴ് ശ്രമങ്ങൾ മാത്രമാണ്. തന്റെ ദുരിതങ്ങളിൽ ഹതാശനായി ഭൂത-ഭാവിയായ തന്റെ വിധിയെ പഴിച്ചുകൊണ്ടു അബോധത്തിൽ സ്വയം നഷ്ടപ്പെടുന്ന  ഒരാളെപ്പോലെത്തന്നെയാണ് ഈ വ്യക്തിയും.


വ്യത്യസ്ത സന്ദർഭങ്ങളിൽ നമ്മുടെ മനസ്സ് കടന്നുപോകുന്ന സമയവേഗങ്ങളെ - relative time - വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക; ഒരു സമയം കൊല്ലി ഏർപ്പാടെന്നോണം. സമയാതീതത്തിന്റെ, ശുദ്ധ വർത്തമാനത്തിന്റെ അനർഘ നിമിഷങ്ങൾ, ദാ തൊട്ടടുത്താണ്.

ക്ലോക്കിലെ നിമിഷങ്ങളും നമ്മുടെ ആനുഭൂതിക നിമിഷങ്ങളും എത്രയോ വ്യത്യസ്തമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞ ഒരു കഥ പങ്കുവെക്കട്ടെ:


"ധ്യാന പരിശീലനങ്ങളുമായി ഹിമാലയ സാനുക്കളിൽ കഴിഞ്ഞുപോന്നിരുന്ന മൂന്നു പേർ. നമുക്കവരെ സന്ന്യാസിമാരെന്നു വിളിക്കാം. ഒരു ദിവസം അവരിലൊരാൾ പറഞ്ഞു, 'ആകാശം മേഘം മൂടിയിരിക്കുന്നു.'

പത്തു വർഷത്തിന് ശേഷം രണ്ടാമത്തെയാൾ പറഞ്ഞു, 'മഴ പെയ്യുമെന്നാണ് തോന്നുന്നത്.' പിന്നേയും പത്തു വർഷത്തിന് ശേഷം മൂന്നാമത്തെ സന്ന്യാസി പറഞ്ഞു, 'നിങ്ങൾ രണ്ടു പേരും ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?’ “




                                       



     






Thursday, February 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 14




ആത്മാവലോകനം


ജീവിതം എന്ന ഈ കടന്നുപോക്കിനെ (സ്വയം) പരാമർശിക്കുന്നേടത്തൊക്കെ ഏറ്റവും ആദ്യം കടന്നുവരുന്ന ഒരു ചോദ്യമാണ് 'ഞാൻ ആരാണ്?' എന്നത്. 'നാൻ യാർ?' എന്ന് രമണമഹർഷിയിലൂടെ പ്രസിദ്ധമാകപ്പെട്ട അതേ ചോദ്യം. സെൻ ഗുരുക്കന്മാർ ഒരുപക്ഷേ തുടക്കം മുതൽക്കേ ഈ ചോദ്യത്തെ ധ്യാനത്തിലേക്കുള്ള കവാടമായി സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനായിട്ടുള്ള ആരിലും ഈ ചോദ്യം ഇതേ വാക്യഘടനയോടെ ഉയർന്നുവരുന്നുണ്ട് എന്ന് തോന്നുന്നില്ല. എന്ന് മാത്രമല്ല,

അക്ഷരാർത്ഥത്തിലെടുക്കുകയാണെങ്കിൽ, അത് അത്ര സഹജവും പ്രസക്തവുമായ ഒരു ചോദ്യമാണെന്നും തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ, 'ഞാൻ' എന്ന ഒരു സ്വരുക്കൂട്ടൽ, 'ഞാൻ' എന്ന ഉപസംഹാരം ...ഒന്നാമത്തെ ആ പദം തന്നെ തെറ്റായ ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെത്തുടർന്നുവരുന്ന എല്ലാ പടവുകളും ആദ്യമേ തെറ്റിപ്പോയിരിക്കുന്നു. 'ഞാൻ ആരാണ്?' എന്ന് തെറ്റായ ഒരു ചോദ്യത്തിന് എത്ര കൃത്യമായ ഉത്തരം കിട്ടിയാലും അത് തെറ്റാവാതെ വയ്യല്ലോ?


അതേസമയം, ഒരുപക്ഷേ കൃത്യമായും 'ഞാൻ ആരാണ്?' എന്നല്ലെങ്കിൽ കൂടി, 'അകത്താരാണ്?- who is in?' എന്ന് സെന്നിൽ (zen) ചോദിക്കുന്ന പോലെയല്ലെങ്കിലും, ഏകദേശം ഇതുപോലെയൊക്കെത്തന്നെയുള്ള എന്തോ ഒരു ചോദ്യം, ചുരുങ്ങിയത് ഒരു ചോദ്യചിഹ്‌നത്താൽ പ്രതിനിധാനം ചെയ്യാവുന്ന പോലുള്ള എന്തോ ഒരു ആശ്ചര്യം, മനുഷ്യനിൽ അവന്റെ വളർച്ചക്കൊപ്പം രൂപമെടുക്കുന്നുണ്ട്.

നാം മിക്കപേരും ജീവിതത്തിൽ ഒരിക്കലും ഈ ആശ്ചര്യത്തെ നേരെ ചൊവ്വേ അഭിമുഖീകരിക്കാൻ തയ്യാറായില്ലെങ്കിൽ പോലും, ജീവിതത്തിലുടനീളം നമ്മുടെ ചേതനയിൽ, നമ്മുടെ ഉണർവിന്റെ പിന്നാമ്പുറങ്ങളിൽ ഈ ചോദ്യചിഹ്നത്തിന്റെ സാന്നിധ്യം നാം അറിയാതിരിക്കുന്നില്ല. 'ഒരു പിടിയും കിട്ടുന്നില്ല', 'എന്തെങ്കിലുമൊക്കെയാവട്ടെ', 'നാളത്തെ കാര്യം ആര് കണ്ടു?' എന്നിങ്ങനെയുള്ള സാധാരണ പ്രയോഗങ്ങളിൽ പോലും നിഗൂഡാത്മകമായ ആ ചിഹ്നത്തിന്റെ നിഴലുണ്ട്. ഒരുപക്ഷേ ആത്മീയമെന്ന പേരിൽ അറിയപ്പെടുന്ന സകല ഭൗതിക സാഹചര്യങ്ങളും ഈ ചോദ്യചിഹ്നത്തെപ്രതി വളർന്നുവന്നതാണ്, അവ എത്ര തന്നെ അസ്ഥാനത്താണെങ്കിൽ കൂടി.


അകത്തു മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ ചോദ്യം തീർത്തും അമൂർത്തമായിരിക്കുന്നതുകൊണ്ടുതന്നെ അതിനെ അഭിമുഖീകരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളുണ്ട്. ഏതുരീതിയിലാണ് അതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് നമുക്ക് വ്യക്തമായ ധാരണകളില്ല. മാത്രവുമല്ല, വ്യക്തമായ ഏതു ധാരണയും അതിന്റെ സമഗ്രതയെ ബാധിക്കുന്നതാണ്. അത് അമൂർത്തമായ (abstract) എന്തോ ആണ് എന്ന് സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. 




എന്നാൽ നമ്മുടെ മനസിന്റെ പ്രബലമായ പ്രവണത അമൂർത്തമായ ഏതിനേയും സമൂർത്തമാക്കി, അതിർത്തികൾ നിശ്ചയിച്ച് കൃത്യമായ ഊരും പേരും നല്കി മൃതമാക്കി സൂക്ഷിക്കുക എന്നതാണ്, ഒരു മ്യൂസിയം പരിപാലകനെപ്പോലെ. എത്ര പരിരക്ഷിക്കപ്പെട്ടാലും അമൂർത്തത എന്ന അതിന്റെ അടിസ്ഥാനസ്വഭാവത്തെയല്ല നാം അറിയുന്നത്. ഈ മേഖലയിൽ ശ്രദ്ധയൂന്നി മുന്നോട്ടുപോയ ചിലർ (അവരെ നമുക്ക് ഗുരുക്കന്മാരെന്നും ശാസ്ത്രജ്ഞരെന്നുമൊക്കെ വിളിക്കാവുന്നതാണ്) ആ ചോദ്യചിഹ്നത്തിന്റെ അമൂർത്തതയെ, അതിന്റെ നിഗൂഢാത്മകതയെ അതേപടി അനുഭവിപ്പിക്കാൻ ചില സങ്കേതങ്ങൾക്കായി ശ്രമിച്ചുനോക്കിയിട്ടുണ്ട്. രമണമഹർഷിയുടെ 'നാൻ യാർ?' അത്തരത്തിലുള്ള ഒരു സങ്കേതമാണ്, a technique. ഒരു സങ്കേതം എന്നതുകൊണ്ടുതന്നെ അതിന്റെ പ്രവർത്തനരീതിയെപ്പറ്റി ഒരു ഏകദേശ ധാരണയുണ്ടാവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഉദ്ധിഷ്ഠ ഫലം ലഭിക്കാത്ത ഒരു യന്ത്രത്തെപ്പോലെ അത് വെറുതെ പ്രവർത്തിച്ചുകൊണ്ടിരിക്കും.


ആത്യന്തികമായ അർത്ഥത്തിൽ സംഗതമല്ലെങ്കിലും, പരിചിതമായ ഒന്നിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പരമമായതിനെ അറിയാനുള്ള ശ്രമം. 'ഞാൻ ആരാണ്?' എന്ന് ചികഞ്ഞുകൊണ്ടേ പോവുക. ആദ്യം നമുക്ക് അറിയാവുന്ന ഉത്തരങ്ങൾ നല്കിക്കൊണ്ട്. താഴേക്ക് ഇറങ്ങിയിറങ്ങിചെല്ലുന്തോറും കൃത്യമായ ഉത്തരങ്ങൾ നല്കാനാവില്ലെന്നു വരും. പതിയെപ്പതിയെ ഉത്തരങ്ങളില്ലാതാവും. അതിനെത്തുടർന്ന് ചോദ്യവും. സമൂർത്തമായ ഒരു അകക്കാമ്പിനു വേണ്ടിയുള്ള മനസ്സിന്റെ ശാഠ്യം ശമിക്കുന്നതോടെ, അമൂർത്തതയെ, നിഗൂഢാത്മകമായ ആ മൗനത്തെ, അതേപടി സ്വീകരിക്കുകയായി നാം. 


ഇത്തരം പ്രയോഗങ്ങൾ വഴിതെറ്റിപ്പോകുന്നതിനുള്ള പ്രധാന കാരണം ഇവയെ 'ആത്മീയം' എന്ന വിശേഷ നാമം നല്കിക്കൊണ്ട് സമീപിക്കുന്നതാണ്. അതോടെ അതിലെ 'playfulness' അപ്പാടെ നഷ്ടമാകുന്നു. പിന്നെ നമുക്കത് ഗൗരവമേറിയ 'മനന'മായി, ഗംഭീരമായ സാധനയായി. 'ഞാൻ ആരാണ്?' എന്ന ചോദ്യത്തിന് കാവ്യാത്മകവും തത്വചിന്താപരവുമൊക്കെയായ  മറുപടി നല്കാനാവും നമ്മുടെ താല്പര്യം. 'ഞാൻ ആരാണ്? 'ഞാൻ ആരാണ്?' ചോദിച്ചുകൊണ്ടിരുന്നാൽ എവിടെനിന്നോ ഉത്തരം വീണുകിട്ടുമെന്ന് വിചാരിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട്.


തന്റെ എട്ടാം വയസ്സിൽ ഗുരുവിനെ തേടിയിറങ്ങിയ ആദിശങ്കരൻ മധ്യപ്രദേശിലെ ഓംകാരേശ്വർ എന്ന സ്ഥലത്ത് നർമ്മദാ നദീതീരത്തു വെച്ച് സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഗോവിന്ദപാദരെ കണ്ടുമുട്ടിയതത്രേ. അദ്ദേഹം ചോദിച്ചു, 'നീ ആരാണ്?' അതിന് മറുപടിയായി ആദിശങ്കരൻ പറഞ്ഞ മറുപടിയത്രേ 'നിർവ്വാണാഷ്ടകം'. "ഞാൻ മനസ്സല്ല, ബുദ്ധിയല്ല, അഹങ്കാരമല്ല, ഓർമ്മകളല്ല. ഞാൻ എന്റെ പഞ്ചേന്ദ്രിയങ്ങളല്ല. ഞാൻ പഞ്ചഭൂതങ്ങളുമല്ല. ഞാൻ അവബോധമാണ്; പൂർണ്ണമായ ആനന്ദാവബോധം." എന്നിങ്ങനെ തുടങ്ങുന്നതാണ് ദീർഘമായ ആ മറുപടി. 


ശങ്കരന്റേത് ഒരുപക്ഷേ ഉത്തരത്തിലെത്തിച്ചേർന്നവന്റെ മറുപടിയാണ്. നമുക്ക് പക്ഷേ വേണ്ടത് ഉത്തരത്തിൽ എത്തിച്ചേരാനുള്ള മറുപടികളാണ്. തികച്ചും സ്വാഭാവികമായ മറുപടികൾ. യാതൊരു വിധ വ്യംഗ്യാർത്ഥങ്ങളുമില്ലാത്തവ. യാതൊരു വ്യാഖ്യാനങ്ങളും ആവശ്യമില്ലാത്തവ. ഒരു സ്ഥിതിവിവരക്കണക്കുപോലെ തികച്ചും നിശബ്ദം. 

റിച്ചാർഡ് ബാക് തന്റെ 'മിശിഹായുടെ കൈപ്പുസ്തക'ത്തിൽ - Messiah's Handbook - ഇങ്ങനെയൊരു  സമീപനം മുന്നോട്ടുവെക്കുന്നുണ്ട്:


                          ‘ഏറ്റവും ലളിതമായ ചോദ്യങ്ങളാണ് 

                          ഏറ്റവും ആധികാരികമായവ.


                          നിങ്ങൾ എവിടെയാണ് ജനിച്ചത്?

                          നിങ്ങളുടെ വീട് എവിടെയാണ്?

                          നിങ്ങൾ എവിടേക്കാണ് പോകുന്നത്?

                          നിങ്ങൾ എന്താണ് ചെയ്യുന്നത്?

ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ 

                          ഇവയെപ്പറ്റി ചിന്തിച്ചു നോക്കുക,

                     നിങ്ങളുടെ ഉത്തരങ്ങൾ മാറിവരുന്നത് ശ്രദ്ധിക്കുക.’


നമ്മിൽ ആരാണ് എപ്പോഴെങ്കിലുമൊക്കെ തന്റെ സ്വകാര്യതയിൽ തനിച്ചാവാത്തത്? നമ്മിൽ ആരാണ് സ്വന്തം ജീവിതത്തിന്റെ ഗതിവിഗതികളെപ്പറ്റി എപ്പോഴെങ്കിലുമൊക്കെ സംശയിക്കാതിരുന്നിട്ടുള്ളത്? അത്തരം നിമിഷങ്ങളിൽ മിശിഹായുടെ മേൽപ്പറഞ്ഞ വരികളിലൂടെ സ്നേഹപൂർവ്വം കടന്നുപോവുക. ഓരോ തവണയും നാം നൽകുന്ന ഉത്തരങ്ങൾക്ക് ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ സംഭവിക്കുക തന്നെ ചെയ്യും. മുൻപ് സംശയലേശമെന്യേ പറയാൻ സാധിച്ചിരുന്നവ, ഇപ്പോൾ ഒരല്പം ശങ്കയോടെ പറയേണ്ടി വരുന്നു. മുൻപ് അഭിമാന പൂർവ്വം പറഞ്ഞിരുന്നതിനെ ഇപ്പോൾ നിരർത്ഥകമായി തോന്നുന്നു. മുൻപ് കൃത്യമായി പറയാൻ പറ്റിയിരുന്നതിനെ ഇപ്പോൾ 'അറിഞ്ഞുകൂടാ' എന്ന് പറയേണ്ടിവരുന്നു. 

ഈ മാറ്റങ്ങളെ വെറുതെ ശ്രദ്ധിക്കുക മാത്രം ചെയ്യുക. 

വെറുതെയാവില്ല അത്.






                                                  


                                               





















Sunday, January 10, 2021

ഉണർവിലേക്കുള്ള പടവുകൾ - 13

                 


വൈകാരികതയിലെ വ്യാജ നിർമ്മിതികൾ

നശ്വരത, അസ്ഥിരത, ക്ഷണികം എന്നീ അർത്ഥത്തിൽ impermanence എന്ന വാക്ക് ആത്‌മീയ / തത്വചിന്താ പശ്ചാത്തലങ്ങളിലെ സൗഹൃദ സംഭാഷണങ്ങളിൽ പോലും ധാരാളം കടന്നുവരുന്ന ഒന്നാണ്. നിത്യജീവിതത്തിൽ മിക്കപ്പോഴും നാം ആ പദം പ്രയോഗിക്കാറുള്ളത് നമ്മുടെ പ്രതീക്ഷകൾക്കോ ആഗ്രഹങ്ങൾക്കോ ഹാനി തട്ടുമ്പോഴാണ്. 'ജീവിതം ഇത്രയേയുള്ളൂ, ജീവിതത്തിൽ അനശ്വരമായി യാതൊന്നുമില്ല' എന്നൊക്കെ അല്പം ഉൾക്കാഴ്ചാഗർവ്വോടെ നാം തട്ടിവിടും. ഏതായാലും, ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റിയുള്ള പരാമർശങ്ങൾക്ക് മിക്കപ്പോഴും ഒരു പരാതിയുടെ ചുവയാണ്. നമുക്ക് പിടികിട്ടാത്ത എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്, നിർഭാഗ്യവശാൽ സംഗതികൾ ക്ഷണികമായിപ്പോയി എന്ന മട്ട്. ആ മനോഭാവത്തെ സാധൂകരിക്കുന്ന സമീപനം തന്നെയാണ് ഇഹലോകജീവിതത്തിന്റെ നശ്വരതയെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ആത്മീയതയിലെ മിക്ക പ്രമാണഗ്രന്ഥങ്ങൾക്കുമുള്ളത്. ഈ വിഷയത്തെപ്പറ്റി താരതമ്യേന കൂടുതൽ ശാസ്ത്രീയമായി സമീപിച്ചെന്നു തോന്നുന്ന ബുദ്ധമതത്തിൽ പോലും, ക്ഷണികതയിലുള്ള ഊന്നൽ, തെറ്റിദ്ധാരണ (വൈകാരികമായി) ഉളവാക്കും വിധം അധികമാണെന്ന് തോന്നിയിട്ടുണ്ട്.


ഇഹലോക സുഖങ്ങൾക്കെതിരായുള്ള ഏറ്റവും പ്രധാന പോരായ്മയായി പറയപ്പെടുന്നത് അവയുടെ ക്ഷണികതയത്രേ! അല്ലാത്തപക്ഷം അവയെല്ലാം സ്വീകാര്യമായിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നില്ല. 'മുഴുവനും കിട്ടിയില്ലെങ്കിൽ എനിക്ക് വേണ്ട' എന്ന് കൊച്ചു കുട്ടികൾ വാശിപിടിക്കുന്നത് പോലെ. നാം ലക്ഷ്യമാക്കേണ്ടത് എന്നന്നേക്കുമായി, യാതൊരു മാറ്റവുമില്ലാതെ അനുഭവിക്കാവുന്ന ആനന്ദവും ശാന്തിയും സമാധാനവുമൊക്കെയത്രേ! കടയിൽ നിന്നും ഒരു ജോഡി ചെരുപ്പ് വാങ്ങുമ്പോൾ പോലും നടത്തുന്ന സാധാരണ കച്ചവട യുക്തി തന്നെയാണ് നാം ഇവിടെയും നടത്തുന്നത് - എത്ര നാൾ ഈടു നില്ക്കും?


നിത്യതക്കുള്ള ആർത്തിയും നിത്യവൃത്തിയിലുള്ള ആർത്തിയും ആർത്തി തന്നെയാണ്. ഈ ആർത്തി കൊണ്ടാണ് ക്ഷണികത എന്നതിനെ ജീവിതമെന്ന ഈ പ്രതിഭാസത്തിന്റെ അടിസ്ഥാന ഭാവം എന്ന് അറിയുന്നതിന് പകരം ഒരു പോരായ്മയെന്നോണം നാം നോക്കിക്കാണുന്നത്. ഈ പോരായ്മയെ നാം നമ്മുടെ അബോധവൃത്തികളിൽ (domain of unconsciousness) മറികടക്കുന്നത് കടന്നുപോകുന്ന സകലതിനേയും പിടിച്ചുവെച്ചുകൊണ്ടാണ്. സാധനസാമഗ്രികൾ മുതൽ സൂക്ഷ്മ വിചാരങ്ങൾ വരേയ്ക്കും പിന്നേക്കുവേണ്ടി നാം പിടിച്ചുവെക്കുന്നുണ്ട്. സാമഗ്രികളുടെ കാര്യത്തിൽ പ്രായോഗികമായ യുക്തികളാണ് പ്രയോഗിക്കപ്പെടുന്നത്. അപ്പോൾ പോലും നമ്മിലെ ഈ പ്രവണത പലപ്പോഴും യുക്തിരഹിതമായി പോകാറുണ്ടെന്നതാണ് സത്യം. അതുകൊണ്ടാണ്, യാതൊരാവശ്യവും വരാനില്ലെന്നുറപ്പായിട്ടും, അഥവാ എപ്പോഴെങ്കിലും ആവശ്യം വന്നാൽ തന്നെയും അന്ന് അത് എളുപ്പം ലഭ്യമാവുന്നതാണെന്ന് അറിയാമെങ്കിലും നിസ്സാരങ്ങളായ നിരവധി വസ്തുക്കളെ, വിലപ്പെട്ട സ്ഥലവും സമയവും മുടക്കി നാം സൂക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സാധനസാമഗ്രികളുടെ കാര്യം അത്ര തന്നെ അപകടകരമല്ല, വൈകാരികതയുടെ കാര്യത്തിൽ പക്ഷേ അങ്ങനെയല്ല. വൈകാരികമായി നാം കടന്നുപോകുന്ന ഒരൊറ്റ അനുഭവത്തേയും നാം അവയുടെ പാട്ടിനു വിടാറില്ല. ഇവയും താല്ക്കാലികമാണ് എന്ന് ഉള്ളിനുള്ളിൽ നാം അറിയുന്നതുകൊണ്ടോ മറ്റോ, അവയെ കൈവിടാതിരിക്കാൻ നാം ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ് 'വൈകാരികമായ വ്യാജ നിർമ്മിതികൾ'. 


ഉള്ളിനുള്ളിൽ നമുക്കറിയാം, നമ്മുടെ ഈ സന്തോഷം അടുത്ത നിമിഷം മാഞ്ഞുപോകുന്നതാണെന്ന്. നാം അതിനാൽ അതിന്റെ വൈകാരികമായ ഒരു കോപ്പിയെടുക്കും - a kind of emotional duplication. ഒരു ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിക്കുന്നതുപോലെത്തന്നെ. എത്ര തന്നെ പ്രഗല്ഭമായ, 'ഒറിജിനലിനെ വെല്ലുന്ന', കോപ്പിയായാലും പക്ഷേ സന്തോഷത്തിന്റെ വ്യാജപതിപ്പ് മാത്രമേ ആകുന്നുള്ളൂ. സന്തോഷമെന്നത് തീർത്തും ജൈവികമായ ഒരു പങ്കുചേരലായിരിക്കുമ്പോൾ, നമ്മുടെ കൈവശമുള്ള ഈ പതിപ്പ് മൃതമായിട്ടുള്ള ഒരു മനോവ്യാപാരം മാത്രമാണ്, just a psychological entertainment. നാം ആശ്വസിക്കുന്നത് പക്ഷേ, യഥാർത്ഥ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോകുമ്പോൾ, ഈ വ്യാജനിർമ്മിതി കൂടുതൽ നേരം നിലനിൽക്കുന്നുണ്ടല്ലോ എന്നതാണ്.


ഏതു തരം വൈകാരികാനുഭവത്തിലും നമ്മുടെ പ്രതികരണം മിക്കവാറും ഇതേ വിധമാണ്. സങ്കടകരമായ അനുഭവമാണെങ്കിൽ, ദുഃഖിക്കുന്നതിനു പകരം, അതിന്റെ ഒരു കോപ്പിയെടുത്ത് ആ കോപ്പിയോട് നാം പ്രതികരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ദുഃഖം ദുരിതത്തിലേക്ക് (suffering) വഴിമാറുന്നു. (കൊച്ചുകുട്ടികളുടെ സങ്കടങ്ങൾ ദുരിതങ്ങളായി മാറാത്തത്, കോപ്പിയെടുക്കുന്നതിൽ അവർ ഇനിയും വൈദഗ്ദ്യം നേടിയിട്ടില്ല എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, കൗതുകം നിറഞ്ഞ ഒരു കാഴ്ച, അല്ലെങ്കിൽ പുതിയ ഒരു കളിക്കോപ്പ് അവരുടെ സങ്കടത്തെ അനായാസേന വഴി മാറ്റുകയായി). ജീവിതത്തിന്റെ ക്ഷണികഭാവമനുസരിച്ച്, ദുഃഖവും അടുത്ത അനുഭവത്തിലേക്ക് വഴിമാറേണ്ടതാണ്. നാം പിടിച്ചുവെച്ചിരിക്കുന്ന കോപ്പി പക്ഷേ ദുരിതമായി കൂടുതൽ കാലം അള്ളിപ്പിടിച്ചു നില്ക്കും. സന്തോഷം, ആനന്ദം തുടങ്ങി നമുക്ക് മമതയുള്ള അനുഭവങ്ങളുടെ കാര്യത്തിൽ, നാം ആവേശപൂർവ്വം വ്യാജ നിർമ്മിതികൾക്കു തിടുക്കം കൂട്ടുകയാണെങ്കിൽ, ദുഃഖം വേദന തുടങ്ങിയ അനുഭവങ്ങളുടെ കാര്യത്തിൽ, നമ്മുടെ പ്രതികൂല മനോഭാവം ഒന്നുകൊണ്ടുതന്നെ അതീവ പ്രാധാന്യത്തോടെ വ്യാജനിർമ്മിതികൾ എളുപ്പം സംഭവിച്ചു പോവുന്നു.


അസൂയ, കോപം, ഭയം, അനാസ്ഥ, ധൃതി തുടങ്ങി വൈകാരികമായ ഏതനുഭവവും അവയുടെ സ്വാഭാവികമായ വേഗത്തിന് (the pace of impermanence) വിടുകയാണെങ്കിൽ; അവയുടെ വ്യാജ നിർമ്മിതികളോട് പ്രതികരിക്കുന്നതിനു പകരം അവയിലൂടെ നേരിട്ട് കടന്നുപോവുകയാണെങ്കിൽ; ജൈവികമായി നാം കൂടുതൽ സമ്പന്നമാവുകയേയുള്ളൂ- ഒരു നദി കടന്നുപോകുമ്പോൾ, അതിന്റെ തീരങ്ങൾ സമ്പുഷ്ടമായിരിക്കുന്നതുപോലെ. 




'വിഷാദരോഗത്തിൽ നിന്നും എളുപ്പം വിടുതൽ നേടുന്നതെങ്ങനെ?' എന്ന ചോദ്യത്തിന് മറുപടിയായി ഓഷോ ഒരിക്കൽ പറഞ്ഞത്, 'don't get depressed about depression' (വിഷാദത്തെപ്പറ്റി വിഷാദം കൊള്ളാതിരിക്കൂ) എന്നാണ്. അങ്ങനെവരുമ്പോൾ, വിഷാദം നമ്മെ സ്പർശിക്കാതെ കഴിവതും വേഗം കടന്നുപോകുന്നത് നമുക്ക് അറിയാനാകും. ദേഷ്യത്തെപ്പറ്റി ദേഷ്യപ്പെടാതിരിക്കുമ്പോൾ, ദേഷ്യം അതിന്റെ ധർമ്മങ്ങൾ നിറവേറ്റിയതിനു ശേഷം ഒഴിഞ്ഞുപോകുന്നതറിയാനാവും. സന്തോഷത്തെപ്രതി സന്തോഷിക്കാതെ, സന്തോഷം വരുമ്പോൾ സന്തോഷിക്കുക മാത്രം ചെയ്യുകയാണെങ്കിൽ, സന്തോഷം അതിന്റെ ധർമ്മങ്ങൾ നിർവ്വഹിച്ചതിന് ശേഷം പോയ്മറയും. ഇവിടെയെല്ലാം impermanence എന്നതിനെ, തിക്താനുഭവങ്ങൾ വരുമ്പോൾ സമാധാനിക്കാനുള്ള ഒഴികഴിവാക്കുന്നതിനു പകരം, അസ്തിത്വത്തിന്റെ അടിസ്ഥാനസ്വഭാവം എന്ന് ബോധ്യപ്പെടുക മാത്രമാണ് ചെയ്യേണ്ടത്.

'കടന്നുപോകുന്നവരാവുക' എന്ന് യേശു പറയുന്നതും (തോമസിന്റെ സുവിശേഷം), 'തഥാഗതൻ' എന്ന് ബുദ്ധനെ വിശേഷിപ്പിക്കുന്നതും 'impermanence' എന്ന ഉൾക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ്. ക്ഷണികതയെ അപകടകരമായ ഒരു മുന്നറിയിപ്പുപോലെ ഓർമ്മിക്കുന്നതിനു പകരം, ഉത്തരവാദിത്തങ്ങളിൽ നിന്നും കഠിനപ്രയത്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ഒഴികഴിവാക്കുന്നതിനു പകരം, ജീവിതമെന്ന ഈ അത്ഭുത പ്രതിഭാസത്തെ, അതിന്റെ എല്ലാ നിഗൂഡസൗന്ദര്യങ്ങളോടും കൂടി നിലനിർത്തുന്ന അടിസ്ഥാന പ്രകൃതം എന്നറിയുകയാണെങ്കിൽ...അങ്ങനെ അറിഞ്ഞപ്പോഴായിരുന്നു റിൽകെ എന്ന ജർമൻ കവി ഇങ്ങനെ കുറിച്ചത്:'Is not impermanence the very fragrance of our days?'- നമ്മുടെ ദിനങ്ങളെ സുരഭിലമാക്കുന്നത്‌ അവയുടെ ക്ഷണികതയല്ലെന്നുണ്ടോ?




                                                      
















Friday, November 6, 2020

ഉണർവിലേക്കുള്ള പടവുകൾ - 12

 


                    ആസ്വാദനത്തെപ്പറ്റി ഒരു ആസ്വാദനം

നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കല എന്ന വാക്ക് ഇന്ന് ഏറ്റവും കൂടുതൽ ഉച്ചരിക്കപ്പെടുന്നത് കലാരംഗത്തിന് പുറത്താണ്. ജീവന കലയാണ് അതിൽ പ്രധാനം, Art of living. ഓരോ പ്രവർത്തിക്കു മുന്നിലും Art എന്ന് ചേർത്തുകൊണ്ടുള്ള ടൈറ്റിലുകൾ ധാരാളമാണിന്ന് - Art of Dying, Art of Loving, Art of War, Art of marketing, Art of giving, Art of talking, Art of seeing, Art of love making, Art of parenting എന്നിങ്ങനെ എത്രയോ പ്രയോഗങ്ങളും അവയെ പ്രതിപാദിക്കുന്ന കൃതികളുമുണ്ട്. ഇവയിൽ ഒട്ടു മിക്കവയും Art of marketing എന്ന ഗണത്തിൽ പെടുത്താവുന്നവയാണ്; പ്രതിപാദ്യ വിഷയവുമായി നീതി പുലർത്തുന്നവ തീരെ ചുരുക്കം.

വിശേഷപ്പെട്ട ചില പ്രവൃത്തികളെ  - സംഗീതം, ചിത്രമെഴുത്ത്, അഭിനയം, നൃത്തം എന്നിങ്ങനെ - ആദ്യമേ തന്നെ കല എന്ന് പേരിട്ട് വെച്ചിരിക്കുന്നതുകൊണ്ട് അവ എത്രത്തോളം കലാപരമാകുന്നുണ്ട് എന്നൊരു വീണ്ടുവിചാരം പൊതുവെ സംഭവിക്കാറില്ല. അതുപോലെത്തന്നെ ആ പട്ടികയിൽ പെടാത്ത ചെയ്തികൾ എന്തുകൊണ്ട് കലാപരമായിക്കൂടാ എന്ന വിചാരവും പൊതുവെ സംഭവിക്കാറില്ല. 

ഏതൊരു പ്രവൃത്തിയും കല എന്ന തലത്തിലേക്ക് പ്രവേശിക്കുന്നത് ആസ്വാദനം എന്ന പ്രഥമ കവാടത്തിലൂടെയാണ്. ഏതു കലയുടെയും അടിസ്ഥാന ഭാവമായി വർത്തിച്ചിട്ടുള്ളത് ആസ്വാദനമാണ്. ആസ്വദിക്കാനുള്ള കഴിവാണ് കലയായി പരിണമിക്കുന്നതെന്നു പറയാം. ആസ്വദിക്കാനുള്ള കഴിവെന്നു വരുമ്പോൾ, അതിൽ ഒരു പ്രവൃത്തിയും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല. ഒരു സന്ദർഭവും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല.

ഒരു സന്ദർഭത്തെ, അതിൽ ഏതു പ്രവൃത്തിയും ഉൾപ്പെടാം, ആസ്വദിക്കുന്നതിനുള്ള സാമർഥ്യം... അത് പരിശീലിച്ചെടുക്കേണ്ട ഒരു വൈദഗ്ദ്യമല്ല, മറിച്ച് ആർജ്ജിച്ചെടുക്കേണ്ട ഒരു പാടവമാണ്, a knack. ഈ knack -ന് നമ്മുടെ ദൈനം ദിന ജീവിതത്തിൽ സാരമായ പ്രാധാന്യമുണ്ട്. എന്തെന്നാല്‍, ആ knack ആണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്, അതാണ് ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്; കല എന്ന വാക്കിനോട് പ്രത്യേക മമതയുള്ളവരാണെങ്കിൽ, അതാണ് ജീവിതത്തെ കലാപരമാക്കുന്നത് എന്ന് പറയാം; ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നത്. അതല്ലാതെ, സംഗീതവുമായി കഴിഞ്ഞതുകൊണ്ടോ, സർഗാത്മകം എന്ന് വിളിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തിയുമായി കഴിഞ്ഞതുകൊണ്ടോ ജീവിതം കലയാകുന്നില്ല.


കലയുടേയോ ആസ്വാദ്യതയുടേയോ സൂക്ഷ്‌മതലങ്ങളെ വിശദമായി പരിശോധിക്കാൻ സ്ഥലപരിമിതിയുള്ളതുകൊണ്ടുതന്നെ, നമുക്ക് പരിചിതമായിട്ടുള്ള ഒരു സന്ദർഭത്തിലേക്ക് നേരിട്ട് കടക്കാം. ആസ്വാദനം, കല എന്നൊക്കെ പറയുമ്പോൾ ആദ്യം ഉയരുന്ന വിമർശനം, 'ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളിൽ' ഈ വാക്കുകളെല്ലാം പുറം പൂച്ചുകളായിത്തീരുന്നു എന്നതാണ്. അത്രതന്നെ കടുത്തതല്ലാത്ത ഒരു സന്ദർഭത്തെ നമുക്ക് ഉദാഹരണമായെടുക്കാം.

നാം ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനില്ക്കുകയാണെന്നു കരുതുക. സ്വാഭാവികമായും ഒരു ബസ് സ്റ്റോപ്പ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് യാതൊരു പ്രാധ്യാന്യവും കല്പിക്കുന്നില്ല. നമ്മുടെ അടിയന്തിരസ്ഥിതി എന്താണെന്ന് അവിടെ നില്ക്കുന്ന മറ്റുള്ളവർക്കോ വരാൻ പോകുന്ന ബസ്സിനോ പ്രശ്നമല്ല. നാം ആകുലപ്പെടുന്ന പ്രശ്നത്തെ ഗൗനിക്കുകപോലും ചെയ്യാതെ തൊട്ടടുത്ത് നില്ക്കുന്നവർ നാലാംകിട തമാശകൾ പറഞ്ഞു ചിരിക്കുന്നു! നാട്ടുനടപ്പ് ഭാഷയിൽ പറഞ്ഞാൽ, 'ബാക്കിയുള്ളവർ ഇവിടെ ടെൻഷനടിച്ചു ചാവുകയാണ്'. അല്ലെങ്കിൽ 'ബോറടിച്ചു ചത്തു'. ബസ്സാണെങ്കിൽ ഒരുകാലത്തും സമയത്തിനെത്തില്ല. ഇതിനിടയിൽ ഓഫീസിൽ നിന്നോ മറ്റോ വരുന്ന ഫോൺ കോളുകൾ. അപ്പോഴാണ് ഓർമവന്നത്, ഒരു പ്രധാന പേപ്പർ എടുക്കാൻ മറന്നുപോയെന്ന്! 

ഈ സന്ദർഭത്തിലാണ് ഒടുക്കത്തെ ആസ്വാദനവും കലയും!


നമുക്ക് ഇതിനെ തിരിച്ചു സമീപിക്കാം- ഈ സന്ദർഭത്തിലല്ലെങ്കിൽ പിന്നെന്തിനാണ് ആസ്വാദനവും കലയും? എല്ലാം കൊണ്ടും നമുക്ക് അനുകൂലമായ സന്ദർഭമെങ്കിൽ, ആദ്യമേ അത് ആസ്വദിക്കപ്പെടുന്നുണ്ടാകും, ഉപരിപ്ലവമായെങ്കിലും. നമ്മിൽ അല്പമെങ്കിലും സാവകാശമുണ്ടെങ്കിൽ, നാം എന്തെങ്കിലുമൊക്കെ ആസ്വദിക്കുന്നുണ്ടാകും. ചുരുങ്ങിയത്, ഒഴിവാക്കി വിട്ട വാട്സ് ആപ് ഫലിതങ്ങളെങ്കിലും. 


നമുക്ക് തീരെ പ്രതികൂലമായ സന്ദർഭങ്ങളിലാണ് ഈ knack അവശ്യമെന്ന്തോന്നിയേക്കാമെങ്കിലും, അനുകൂലമായ സന്ദർഭങ്ങളാണ് അത് ശീലിച്ചെടുക്കാൻ നല്ലത്. അതിനായി ആദ്യം മനസ്സിരുത്തേണ്ടത്, ഈ സന്ദർഭത്തോട് നമുക്ക് മുൻവിധിയോടെയുള്ള യാതൊരു വിയോജിപ്പുമില്ല എന്നതാണ്. ജീവിതസന്ദർഭങ്ങളൊന്നും തന്നെ നമ്മുടെ വരുതിയിൽ നില്ക്കുന്നതല്ല; അങ്ങനെ ആവുകയുമരുത്. അടുത്തതായി നമുക്ക് ഉറപ്പുവരുത്താം, ഈ സന്ദർഭത്തെ വേണമെന്നോ വേണ്ടെന്നോ വെക്കാനുള്ള നമ്മുടെ കഴിവിനെ നാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്; അതായത്, മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതുകൊണ്ട് നാം തീരുമാനിച്ചുറപ്പിച്ചതാണ് ബസ് കാത്തു നില്ക്കുക എന്നത്. എന്നുവച്ചാൽ,  അടുത്ത പതിനഞ്ചു മിനിറ്റു നേരത്തേക്കെങ്കിലും കൂടെക്കൂടെ സമയമെത്രയായി എന്ന് നോക്കേണ്ടതില്ല. ബസ് കാത്തു നില്ക്കുന്ന പത്തു മിനിറ്റു നേരം അറിയാതെപ്പോവുകയെന്നാൽ, പത്തു മിനിറ്റു നേരത്തെ നമ്മുടെ ജീവിതം അറിയാതെപ്പോയി എന്നാണെന്ന് ഓർക്കാവുന്നതാണ്. ഇത്രയുമാവുമ്പോഴേക്കും നാം ബസ് സ്റ്റോപ്പിലെ ആൾക്കൂട്ടത്തിൽനിന്നും മാനസികമായി മാറി നിന്നിട്ടുണ്ടാകും. മാറിനില്ക്കപ്പെടുന്നതോടെയാണ് ആസ്വാദനത്തിനുള്ള കളമൊരുങ്ങുന്നത്. (മാറിനില്ക്കാനാവാതെ, ഒരു ചുഴിയിലകപ്പെട്ടെന്നോണം സൃഷ്ടിക്കപ്പെടുന്നവയാണ് ലോകത്തുള്ള ഭൂരിപക്ഷം കലാസൃഷ്ടികളും. അതുകൊണ്ടുതന്നെയാണ് അവ രോഗാതുരമെന്ന് എണ്ണപ്പെടുന്നത്.)


ഒരു പദമെങ്കിലും മാറി നില്ക്കപ്പെട്ടാൽ, ഇനി നമുക്ക് ആ സന്ദർഭത്തെ അല്പാല്പമായി ആസ്വദിച്ചുതുടങ്ങാം. ആസ്വാദനത്തിന്റെ സാദ്ധ്യതകൾ പരിധിയില്ലാത്തതാണ്. നമുക്ക് ചുറ്റുമുള്ള ആളുകളുടെ സംഭാഷണങ്ങൾ മുതൽ, നമുക്ക് ചുറ്റുമുള്ള വാഹന ശബ്ദങ്ങൾ വരെ നമ്മുടെ ആസ്വാദനത്തിനു പാത്രമാക്കാം. നമ്മുടെ നാസിക പിടിച്ചെടുക്കുന്ന വിവിധ ഗന്ധങ്ങളെ ശ്രദ്ധിക്കാം. ചുറ്റുവട്ടത്തുമുള്ള നിരവധി നിറങ്ങൾ. നമ്മുടെ പരിസരങ്ങളിൽ രുപപ്പെടുന്ന വൈവിധ്യമാർന്ന പാറ്റേണുകൾ; ഓർക്കുക, ആസ്വദിക്കുക എന്നാൽ ഇഷ്ടപ്പെടുക എന്നല്ല അർത്ഥം, അവയിൽ സ്വയം മറന്നുപോവുക എന്നുമല്ല. ആസ്വദിക്കുക എന്നാൽ അതേപ്പറ്റി ബോധവാനാവുക എന്ന് മാത്രമാണ്. (നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രയോഗിക്കേണ്ടി വരുന്നത് അവയുമായി നാം വ്യവഹരിക്കേണ്ടി വരുമ്പോൾ മാത്രമാണ്.) നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടുവരുന്ന എല്ലാ സംവേദനങ്ങളേയും ഒരു ഒഴികഴിവാക്കുക, അവക്ക് പിന്നിൽ ഉണർന്നിരിക്കുന്ന 'ഞാൻ' എന്ന സെർവറിനെ അനുഭവിച്ചറിയുന്നതിനായി. അപ്പോൾ നമുക്ക് സ്നേഹപൂർവ്വം കാണാൻ കഴിയും ഒരു ബസ് സ്റ്റോപ്പിൽ കുറച്ചാളുകൾക്കിടയിൽ, ധൃതിപ്പെടുന്ന മനസ്സുമായി അക്ഷമനായി ബസ് കാത്തു നില്ക്കുന്ന നമ്മെത്തന്നെ. ഇതാണത്രേ ഈ ലോകജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ മുഖാമുഖം; the ultimate encounter.


ഈ മുഖാമുഖത്തിന്റെ knack സ്വായത്തമാക്കിക്കഴിഞ്ഞാൽ, ഏതൊരു സന്ദർഭത്തിലും, അത് എത്ര തന്നെ മുഷിപ്പനായിക്കൊള്ളട്ടെ, എത്ര തന്നെ ഭീതിജനകമായിക്കൊള്ളട്ടെ, എത്ര തന്നെ നിസ്സഹായമായിക്കൊള്ളട്ടെ; അത് സന്തോഷത്തിന്റേതാവട്ടെ, കോപത്തിന്റേതാവട്ടെ, ഭീരുത്വത്തിന്റേതാവട്ടെ,  വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും നാം അകലം വീണ്ടെടുക്കുകയും, നമ്മിൽത്തന്നെ കൂടുതൽ സംതുലിതമായി ചുവടുറപ്പിക്കുകയും ചെയ്യും. ഇപ്പോഴാണ് നമുക്ക് ആ സാഹചര്യത്തിൽ  യഥാർത്ഥത്തിൽ പങ്കെടുക്കാൻ സാധ്യമാവുക. കൂടുതൽ പങ്കാളിയാകുന്നതോടെ ആസ്വാദ്യതയുടെ കൂടുതൽ തലങ്ങൾ വിടർന്നുവരുന്നു. ഓർക്കുക, ആസ്വദിക്കുക എന്ന വാക്കിന്റെ പ്രധാന അർത്ഥം രുചിച്ചു നോക്കുക എന്നാണ്. 

ആസ്വാദ്യതയുടെ പാഠങ്ങൾ നമുക്ക് നമ്മിൽ നിന്ന് തന്നെ തുടങ്ങാവുന്നതാണ്, ഏതു നിമിഷവും. ഏതു സമയത്തും. അതിനുള്ള പഠന സാമഗ്രികൾ നമ്മിൽ സമൃദ്ധമാണ്. നമ്മുടെ ശ്വസന താളങ്ങൾ, നമ്മുടെ ശരീര സംവേദനങ്ങൾ, നമ്മിലെ വികാര വ്യതിയാനങ്ങൾ, നമ്മുടെ വിചാര വ്യാപാരങ്ങൾ. അങ്ങനെവരുമ്പോൾ, ഉണർവിന്റെ മറ്റൊരു പേരാണ് ആസ്വാദനം.


തീർത്തും വർത്തമാനത്തിൽ മാത്രം സംഭവ്യമായ ഒന്നാണ് ഈ ആസ്വാദനം. അതുകൊണ്ടാണ്, ജീവിതം (life) ഒരു കലയാവാതിരിക്കുമ്പോൾ, ജീവനം (living) ഒരു കലയാവുന്നത്. ഈ കലയുടെ മൂലധാതുവാകട്ടെ ആസ്വാദന പാടവവും.